Friday, January 9, 2015

പ്രിയപ്പെട്ട വായനക്കാരെ
എന്റെ അനിയൻ മണ്ണിലലിഞ്ഞു.
അടക്കി പിടിച്ച തേങ്ങലിൽ നിന്നാണ്_
ഈ വരി പിറവി കൊള്ളുന്നത്.
ആരും തൊട്ട് പോകരുത്. 
ഉരുകി ഒലിക്കുന്ന ലാവയാണത്
പകരം ഇതാ
എന്റെ കരളിൽ നിന്നൊരു കഷ്ണം_
പിഴുതെടുത്ത് നിങ്ങൾക്ക് മുന്നിലേക്ക്
വലിച്ചെറിഞ്ഞിരിക്കുന്നു.
ആരല്ലാമാണത് തൊട്ട്പോയത്.
വേദനയുടെ കടന്നൽ കൂട് നിങ്ങളതിൽ കണ്ടില്ലേ ?
ആ ഹൃദയ തുടിപ്പുകൾ വേദനയിൽ_
കിടന്ന് അവസാനം യാചിക്കുന്നത്‌ ആരാണ് കേട്ടത് ?
അവന് വേണ്ടി കരുതി വെച്ചതെല്ലാം
ഉറുമ്പ് അരിക്കുന്നത് നിങ്ങൾ കണ്ടില്ലേ ?
അമ്മ മനസ്സിൽ തിളക്കുന്ന
നൊമ്പരമാവികൾ കണ്ണീർ കഴങ്ങളാവുന്നത് നിങ്ങൾ കണ്ടില്ലേ
ഉപ്പയുടെ ഉള്ളനാഴങ്ങളിൽ
സങ്കടകടലിരമ്പുന്നത് നിങ്ങൾ കേട്ടില്ലേ ?
വെന്ത് പോയ മനസ്സുകൾ പാതി ജീവനോടെ
പിടഞ്ഞ് നില വിളിക്കുന്നത് നിങ്ങൾ കേട്ടില്ലേ
ഈ ദേഹ വിയോഗം
മരത്തിന്റെ കൂമ്പ് നുള്ളപ്പെട്ടിരിക്കുന്നു.
ഇറച്ചിക്ക് ആഴത്തിൽ മുറിവേറ്റിരിക്കുന്നു.
കണ്ണുകൾ തുറക്കപ്പെട്ടിരിക്കുന്നു.
നെട്ടോട്ടങ്ങൾ കഫൻ പുടവയെ കിനാവ് കണ്ടിരിക്കുന്നു.
മതി എനിക്കും ഇനി മരിക്കണം
മതി എനിക്കും ഇനി മരിക്കണം
മതി എനിക്കും .......................................

1 comment: