Tuesday, March 3, 2015

ചിതലുകൾ
ഓർമകളുടെ താളുകൾ
ചിതലുകൾക്ക് തുറന്ന് വെച്ചിട്ടും
ചിതലുകളെ കാണാനില്ല.
വേദനകളെ തിന്ന് തീർത്ത്
ശമനൗഷധത്തെ പുരട്ടുന്നവർ
പാറ്റകളായി രൂപം
പ്രാപിക്കാനുള്ള കാത്തിരിപ്പിലാണ്
കണ്ണും കാതും കൂർപ്പിച്ച് ആകാശ ചെരുവിലേക്ക്
ചിറകുകൾ വിടർത്താനായി
ഇടിയും,മിന്നലും നേർക്ക് നേരെ നിന്ന് കലമ്പലുകൾ
വാരി വിതറുന്നതും കാതോർത്ത് .
മുറിവേറ്റ് നീലിമ നിറം മങ്ങും
ആകാശ പള്ളയിൽ മിന്നലുകൾ കഠാര മുന ആഴ്ന്ന്
ഇറക്കുമ്പോൾ കലുഷമായ കൽപനകൾ
യുദ്ധം പ്രഖ്യാപിക്കുകയും
മഴമേഘങ്ങളെ അണി നിരത്തുകയും
മാനം ക്ലാവ് പിടിച്ച് തവിട്ട് നിറം ഏറ്റ് വാങ്ങുകയും
ചെയ്യുന്ന മുഹൂർത്തം
ചിതലുകൾ പാറ്റകളായി മാറുകയാണ്
മടക്കി വെച്ച ഒരു പരിണാമ വാദം
എനിക്ക് മുന്നിൽ പുനർ ജനിക്കുകയാണ്
വാനിന്റെ അന്തപുരത്തിലെ
വെള്ളി നക്ഷത്രങ്ങൾ മിന്നി മിനുങ്ങുന്നു
തരിവള യുടഞ്ഞ് ചിതറുന്ന മഴമുത്തുകൾ
ഉണർവുകൾ സമ്മാനിക്കുന്നു
മൃദുല കാളിമ തൂവൽസ്പർശം
ഹോ ജിവിതം
എത്ര മനോഹരം
ചിതലുകളെ കാണുന്നില്ല
നിമിഷ ജീവിതം
മോഹിച്ച് പാറ്റകൾ ഇങ്ങിനെ പുറത്തേക്ക് തള്ളി കയറുന്നത്
മറ്റൊന്നും കൊണ്ടല്ല
വേദനകളെ തിന്ന് ചിതലുകളായി
ജീവിക്കുന്നതിനേക്കാൾ മഹത്തരമാണ് ഒരേ ഒരു നിമിഷത്തിലെ ജീവിതം സമ്മാനിക്കുന്ന ഓർമകളിൽ മരിച്ചു വീഴുന്നത്
എന്ന തിരിച്ചറിവ് തെന്നെയാകാം
ഒരു പക്ഷെ
ഇടവഴികൾ റോഡാകുമ്പോൾ
ഞങ്ങൾക്കിടയിൽ ഒരു പുതിയ
പ്രശ്നമാണ് തല പൊക്കിയിരിക്കുന്നത്
എന്നും വാക്കും,വക്കാണവും കൊണ്ട് ഇടവഴി 
നിറയുന്നു.
മഹല്ല് കമറ്റിയും
ശുഭ വസ്ത്രധാരികളും
കുട്ടി നേതാക്കളും രംഗത്ത്‌ വരുന്നു
അനുനയ വേളകൾക്ക് വേദി ഒരുങ്ങുന്നു
പുതിയ പ്രശ്നങ്ങൾക്ക് പഴയ പരിഹാരങ്ങൾ നിർദ്ദേശിച്ച് ഉച്ചത്തിൽ സലാത്തുകൾ ചൊല്ലി ആമീൻ പറയുന്നു
അലുവയും ,മിച്ചറും ,കപ്പയും ,മത്തിയും
വിളമ്പുന്നു. ഒഴിഞ്ഞ കസേരകൾ പറമ്പിൽ
അലസമായി കിടക്കുന്നു
തൃപ്തി വരാതെ മൂകനായ മക്കളോട്
കുരുത്തക്കേട് തട്ടി പോകുമെന്ന് പറഞ്ഞ്
ഭയം കൊണ്ട് ഏറിയുന്നു
ഈ വരി കുറിക്കാൻ
വിരൽ തന്നവൻ.
ഈ വരി കാണുന്ന 
കണ്ണുകളെ സൃഷ്ട്ടിച്ചവൻ.
ഈ വരി വായിക്കാൻ
വായ കീറിയവൻ.
ഇത് മനസ്സിലാക്കാൻ
മനസ്സ് പിടിപ്പിച്ചവൻ.
ഈ സർവ്വാണ്ഡ കടാഹങ്ങളെയും
നിയന്ത്രിക്കുന്നവൻ.
ഇത് എന്റെ നാഥൻ
അപാരമായ ശക്തിയെ
കണ്ടിട്ടും കാണാതെ നടിക്കുന്നവർ
തിന്നുകയും,തൂറുകയും
മൂലക്കുരുപ്പൊട്ടി രക്തം ഒലിക്കുകയും
വേദനയാലെ പുളഞ്ഞ് ചന്തി കഴുകാതെ
കുടഞ്ഞ്‌ ഏഴുന്നേറ്റ് മണ്ടുകയും
നാടൻ കള്ള് മോന്തുകയും
ഓശാന പാടി ഓക്കാനിക്കുകയും
തക്കാളി കഷണവും,കരിവേപ്പിലയും
ജഡപിടിച്ച തലമുടികളിൽ തൂങ്ങിയാടുകയും
ഈച്ചകൾ വട്ടമിട്ട് പറക്കുകയും
മണ മണക്കുകയും ചെയ്യുന്നവനെ ദൈവമാക്കുമ്പോൾ
ഒന്നും പറയാനില്ല,,നിങ്ങൾ പറയൂ
വേദന തുമ്പത്തിരിന്ന് കുറുകി കരയുന്ന
ആത്മാക്കളുടെ നെഞ്ചിനാഴങ്ങളിൽ
നെരിപ്പോടുകൾ വിള്ളലുകൾ തീർക്കുമ്പോൾ
ഊരാകുടുക്കുകൾ ഊരി വിട്ട വളയങ്ങൾ
ദുർബലതയുടെ ഭ്രാന്താലയങ്ങളിൽ നിന്ന് 
കണ്ണിമകൾക്ക് മുന്നിൽ മാസ്മരികത പണിയും
കൊത്ത് ചാരുതയും,തങ്ക ലിപികളും ആവരണം ചെയ്യപ്പെട്ട
ബോധ ഭിത്തിയിൽ പിരിഞ്ഞു കയറിയ
ദുസ്വപ്നങ്ങളുടെ ആണികൾ തുരുമ്പ് തീർക്കുന്ന
ഇടവഴികളിൽ വെച്ച് കറുപ്പും,വെളുപ്പും
മല്ല യുദ്ധങ്ങളിലേർപ്പെടുന്ന മുഹൂർത്തം
കറുപ്പിന് മുകളിൽ വെളുപ്പ്‌ കൊടി നാട്ടുമ്പോൾ
കൂട്ടം തെറ്റി വന്ന ആത്മഹത്യകളും
ഏകാന്തതയിൽ ഇടറിയ കാലൊച്ചകളും
കർണ്ണപടങ്ങളിൽ വന്നലക്കും...
കതകിന് മുട്ടാതെ ആത്മഹത്യ
പതിവ് പോലെ ഇന്നും ഈ തെരുവിലൂടെ കടന്നു പോകുന്നു
നിസാം
കാലമേ
മോന്ത ബുക്ക് സത്യം
ഒട്ടും വേദനയില്ലാതെ
മനസ്സ് പ്രസവിക്കുമ്പോൾ
സ്നേഹമെന്ന് പേരിട്ട് വിളിക്കണം
തെല്ല് വേദനയോടെ മനസ്സ്
പ്രസവിക്കുമ്പോൾ
ദുഃഖമെന്ന് പേര് നൽകണം
ഒന്നും അറിയാതെയുള്ള
പ്രസവങ്ങൾക്ക് ഭാവമെന്നും
വിചാരമെന്നും പേരിട്ട് വിളിക്കണം
അവസാന പ്രസവത്തിലെ
കുഞ്ഞിന് ഭയമെന്നും
നിങ്ങൾക്ക് പേര് നൽക്കാം
ഒരുമയോടെ അവർ
പുരാതനമായ കുഴിമാടങ്ങൾ
തേടി പോകണം
കാലഹരണപ്പെട്ട് ദ്രവിച്ച് പോയ
രണ്ട് മീസാൻ കല്ലുകൾക്കിടയിൽ നിന്ന്
കുഞ്ഞാപ്പുവിനെ പുനർ ജനിപ്പിക്കണം
തെരുവിലൂടെ കുഞ്ഞാപ്പുവിനെ
ആനയിക്കപ്പെടുമ്പോൾ
ഗോവിന്ദ് ചാമിയും,നിസാമും
കടല കൊറിക്കുന്നത് കണ്ട്
കുഞ്ഞാപ്പു തലമിന്നി വീഴും
ബോധത്തിനും
അബോധത്തിനുമിടയിലുള്ള
നൂൽ പാലത്തിൽ വെച്ച്
കുഞ്ഞാപ്പു നിങ്ങളോട് കുഴിമാടം
വനാന്തരത്തിൽ തീർക്കണമെന്ന്
ഒസ്യത്ത് പറയും
ഗർജനത്തിലും
ഭോജനത്തിലും
ഒട്ടും മാറ്റമില്ലാത്തവർ
അന്നും ഇന്നും കാട്ട് മൃഗങ്ങളാണെന്ന
തിരിച്ചറിവിൽ നിന്ന്