Wednesday, August 27, 2014

സത്യമായിട്ടും
വയ്യാതായിരിക്കുന്നു
ആന്തരിക മനസ്സ് മനോരോഗത്തിന്
അടിമപ്പെട്ടിരിക്കുന്നു....
ഇനി 
ഹൃദടത്തിൽ ഒരു സ്ഫോടനം നടക്കണം,
വരിഞ്ഞു മുറുകിയ അദൃശ്യ കരങ്ങളൊക്കെയും പൊട്ടിപ്പൊളിയണം,ചിന്നി ചിതറണം,
സഹ്യതകെട്ട് പുറത്ത് ചാടുന്ന ആഗ്രഹങ്ങളെ
ചങ്ങലയിൽ കെട്ടിപ്പൂട്ടണം. കരിപിടിച്ച " എന്നെ" തേച്ചു മിനുക്കണം
ഞാൻ ഞാനായി മാറണം ..........
"കണ്ണൂർ"

മ, നു, ഷ്യ, ൻ

അക്ഷരങ്ങളെ 
നിരത്തി വെച്ചു. 

പാനൂരിലേ പാനിയിൽ 
നിന്നുമാണ് രക്തമൂറ്റിയത്... 
തലശ്ശേരിയിലെ മണ്ണ് കുഴച്ചാണ് 
ശിരസ്സ് പണിതത്..
കണ്ണൂരിലേ മണ്ണ് ഉരുട്ടിയാണ്
കണ്ണ് വെച്ചത്..
താഴെ,മേലെ ചൊവ്വകളിലെ
മണ്ണ് എടുത്താണ്
ചെവികൾ പിടിപ്പിച്ചത്..
ഡയമണ്ട് മുക്കിലേ മണ്ണ്
ചേർത്താണ് മൂക്ക് തുന്നിയത്..
കായലോട് മണ്ണിൽ നിന്നാണ്
കാലുകൾ നാട്ടിയത്..
ചെറുവാഞ്ചേരി മണ്ണ് എടുത്താണ്
നെഞ്ചിൻ കൂട് വാർത്തത്....

ജീവനും,ആത്മാവിന്നും
വേണ്ടിയുള്ള അലച്ചിലിന്നൊടുവിൽ
ഈ മനസ്സ് ഉടക്കി നിന്നിടത്ത്
ദൈവം ഇരിക്കുന്നത് കണ്ടു...

ആത്മാവ്‌ ഊതപ്പെട്ടപ്പോൾ
കാറ്റ് ഇല്ലാതാവുന്നു...
ജീവനെ ആവാഹിക്കുമ്പോൾ
അള്ളിപിടിക്കുന്നു..

ഇത് മനുഷ്യനെല്ലന്നും
വേട്ട മൃഗമാണെന്നും തിരിച്ചറിവ് പകർന്നു തന്നിട്ട്
ദൈവം മുകളിലേക്ക് കയറി പോകുന്നത് മാത്രം
മൊഞ്ചുള്ള പെണ്‍പിള്ളേരും
ചേലുള്ള ചെക്കന്മാരും കണ്ടില്ലത്രെ