Monday, January 12, 2015

അവനെ പറയുമ്പോൾ
തൊണ്ടക്കുഴി ഇടറുന്നു.
അവനെ കേൾക്കുമ്പോൾ
കണ്ണുകൾ ഈറനണയുന്നു.
ഓരോ രാത്രിയും_
കറുത്ത് വെളുക്കുമ്പോഴും,
ഓരോ പകലും_
വെളുത്ത് കറുക്കുമ്പോഴും
ആർക്കും,ആരെയും നഷ്ട്ടപ്പെടില്ലെന്ന്
ആർക്കാണ് ഉറപ്പ് നൽകാനാവുക ?
ഇരുട്ട് കനത്ത് തൂങ്ങിയ
രാത്രികളിൽ
ആകാശത്തിലെ നക്ഷത്രങ്ങളെ
ഞാൻ കാണാറുണ്ട്‌..
നരച്ച നിലാവെളിച്ചെത്തിൽ
കരഞ്ഞോടുന്ന മേഘ കൂട്ടങ്ങളെയും
എനിക്ക് കാണാം ...
രാത്രിയുടെ മർമ്മരം ശ്രവണ സുഖദമല്ലാത്ത
സ്വരമുതിർത്ത് ഭ്രാന്തമായി
എനിക്ക് ചുറ്റും അലയുന്നുണ്ട്.
കണ്ണടഞ്ഞ ആത്മാവുകൾ
കണ്ണടയാത്തവർക്ക് ചുറ്റും
നെരിപ്പോടുകൾ തീർക്കുമ്പോൾ
ഞെട്ടി ഉണരുക
ഓടി വന്ന് ഈ
നെഞ്ചിൻ കൂട് തകർത്ത്
ചുരുണ്ട് പോയ ആത്മാവിനെ
തൂവൽ സ്പർശങ്ങൾ കൊണ്ട്
സ്നാനം ചെയ്യപ്പെടുക.
തൂവെള്ളയിൽ പൊതിഞ്ഞ്
യദാസ്ഥാനത്ത് തുന്നി ചേർത്ത്
മടങ്ങി പോകുക.
ആരായാലും ഞാനവരെ
മാലാഖയെന്ന് പേരിട്ട് വിളിക്കും !

1 comment: