Thursday, March 28, 2013









മോചനം 
ഹോ
അങ്ങിനെ  ഒന്ന് ഉണ്ടോ ?

അയാള്‍ക്ക്  മോചനം 
ഇക്കിളി പെടുന്ന 
സ്ഥലങ്ങളില്‍ മുളച്ച് പൊന്തിയ 
രോമങ്ങളെ  പോലെയാണെന്നും

അല്ല 

തീട്ടവും  മൂത്രവും
മിശ്രിതം  ചേ
ര്‍ന്ന്
വിശ്രമിക്കവെ ,വിങ്ങലുകളെ
ആവാഹിക്കുന്ന ഗുഹാമുഖത്തേക്ക്
ഉറ്റി വീഴുന്ന കിനിച്ചിലുകളെ പോലെ യാണെന്നും

അല്ലന്നും 


കൈകാലുകളെ കൂട്ടി കെട്ടി 
വില്‍ക്കാനായി വെച്ച
ഞെണ്ടുകളെ പോലെയാണെന്നും
ആരോ കൂവി പറഞ്ഞു
ആരൊക്കയോ കൂവി  പറഞ്ഞു 

ഈ  ആരോ  ആരാണ് 


ആരൊക്കയോ ചേ
ര്‍ന്ന് 
ആരോയെ ആറിലേക്ക് 
താഴ്ത്തിയപ്പോ ദുരഭിമാനം 
പേറി ഒരു  മലപ്പുറം കാക്ക 
അവിടെ കിടന്നു  മാമൂലും 
മാഞ്ഞാളവും കളിക്കുന്നു








Wednesday, March 27, 2013

ള്‍ ല്‍   ന്‍ 

 

കൗതുകങ്ങള്‍
നാസ്യ നിര്‍ത്തമാടിയപ്പോള്‍ 
ഇളകി  വീണ ഫ്രീവിസക്ക്
മുകളിലേക്ക് ഒരു എട്ടുകാലി
ചാടി വീണു .. 

പ്രവാസം ആള്‍ മറയില്ലാത്തൊരു 
പൊട്ടകിണറാണെന്നറിയാതെ  

 .....................................

ഇട വഴികളില്‍
അളവറ്റ വിശ്വാസം
കരി നിഴല്‍
വീഴ്ത്തിയപ്പോള്‍

തെരുവുകളിലെ
കുറുക്കന്‍
കണ്ണുകളില്‍
കാമം കൗശല
ബിരുദം നേടി
പുറത്ത് കടക്കുന്നു

Tuesday, March 26, 2013

അവള്‍
...............................
ദല്ലാളിന്‍റെ വാക്കുകളുടെ
പെരുമഴയില്‍ പ്രതീക്ഷയുടെ
മുള പൊട്ടിയപ്പോള്‍ അയാള്‍
ആ വിത്തിറക്കി .

ഏലസ്സിന്‍റെ ഫലമെന്ന്
പണിക്കരും ,കെട്ടുകളിലെ ഊത്ത്
ഫലിച്ചെന്നു മൊല്ലയും .
മധുര പതിനാറില്‍ ഉഴുതുമറിച്ചവന്‍
ആ നിലം തരളമാക്കിയെങ്കിലും
കാള കുളമ്പുകള്‍ ചവിട്ടി മെതിച്ച
മുറിവുകളില്‍ ക്ഷമ പുരട്ടിയത്
മാറിലെ ചരട് തന്നെയാകുമോ ?

ഇന്ന് ആ പടി കടന്നു
അവളുടെ മുഖം കാണുമ്പോള്‍
കണ്ണുകളില്‍ കിനിഞ്ഞ കണ്ണുനിരുതുള്ളികള്‍
മദം പ്പൊട്ടിയ കാള കുളമ്പുകളുടെ കഥ പറയുന്നു.
വിണ്ടു കീറിയ കാലുകളും,
പച്ച മണം മലീനസമാക്കിയ അടുക്കളയും ,
പറക്ക മുറ്റാത്ത കുഞ്ഞുങ്ങളും .

അവസാനം ആ നോട്ട മുന ചെന്ന് തറച്ചത്
എല്ലും കോലുമായ അവളുടെ മേനിയിലും .
ലഹരി പുകയുടെ ആനന്ദത്തില്‍
മുഴുകി ബരാന്തയിലുളളവനിലും..........

ഒരു നിസ്സംഗതയോടെ അയാള്‍
തിരിച്ചു നടക്കവെ
"അപ്പാ" എന്നൊരു വിളി
അന്തരീക്ഷത്തിലലിഞ്ഞു ഇല്ലാതായി

Tuesday, March 19, 2013

സ്വന്തം   തോട്ടം
ആരോ  നനക്കുന്നതായി
ഇടക്ക്  ഇടക്ക്  അയാള്‍
സ്വപ്നം  കാണുന്നു  .....
വീട്ടിലെത്തി  കതകിനു മുട്ടി
ചെറു ചിരിയോടെ  അവള്‍
സ്വീകരിച്ചു.  ഇളം  തെന്നലായി
അകത്തു  കടന്നപ്പോള്‍
പിറകിലെ  കതകിലൂടെ
ഒരു  കൊടും കാറ്റ്  പുറത്തോട്ട്  പോയി 

Saturday, March 16, 2013

കാറില് കരുതി വെച്ച ഭക്ഷണം വിളമ്പനായി ഒരിടം തേടി ഞങ്ങളുടെ കണ്ണുകളലഞ്ഞു കൊണ്ടിരുന്നു. പിന്നോട്ട് പിന്നോട്ട് ഓടി മറയുന്ന കരിമ്പന കളുടെ ഇടയില് മനസ്സിന് കുളിരേകുന്ന ഒരിടം തേടി................
താമസിച്ചില്ല. ആളൊഴിഞ്ഞ ആ ഗ്രാമത്തിലെ പടര്ന്ന് പന്തലിച്ച് നില്ക്കുന്ന മരത്തിനു താഴെ സുപ്ര വിരിച്ച് ഭക്ഷണം വിളമ്പി തുടങ്ങവെ
ശവത്തിനീ കണ്ട കഴുകനെ പോലെ അവശനായ ഒരു ബാലനെവിടെ നിന്നോ അവിടേക്ക് കടന്നു വന്നു. മുഷിഞ്ഞ വേഷം , കീറി പറിഞ്ഞ കുപ്പായം, നീണ്ട് ചെളി നിറഞ്ഞ നഖം, കവിളൊട്ടി എല്ലുകൾ പൊന്തി മെലിഞ്ഞ ശരീരം , ആ കണ്ണുകള് ഞങ്ങളുടെ ഭക്ഷണ പാത്രത്തിനു ചുറ്റും വട്ട മിട്ട് പറക്കുന്നത് ഞാൻ കണ്ടു
കരുണ വറ്റി വരണ്ടിട്ടില്ലാത്ത ഞങ്ങളവനെയും ഊട്ടി യാത്ര തുടരുമ്പോൾ ഒരു നോമ്പ് കാലം കൂടി കടന്നു വന്നത് പോലെ തോന്നി

Monday, March 11, 2013





പതിവ്  പോലെ  ഞാന്‍   നടക്കാന്‍  ഇറങ്ങി
റോഡിനു  ഓരം  പറ്റി  ഞാന്‍   നടക്കവെ   എന്തോ  ഒന്നിനെ  തട്ടി  തെറിപ്പിച്ചു  കൊണ്ട്  കടന്നു  പോകുന്ന
 ഒരു വാഹനം  നോക്കി  ഞാന്‍  പറഞ്ഞു  എന്തൊരു  പോക്കാ  അവന്‍റെ  പോക്ക്

രക്തം  വാര്‍ന്നൊലിച്ച്  വലതു  കണ്ണു  പുറത്തേക്ക്  തള്ളി ദേഹമാശകലം മുറിവേറ്റ്  മരണ  വെപ്രാളവുമായി  ഓടി  വന്നൊരു   പൂച്ച എന്‍റെ  കാലുകള്‍കിടയില്‍ പിടഞ്ഞു  വീണൂ
പൂച്ചയുടെ  കണ്ണുകളില്‍  നിന്നും  കണ്ണുനീര്‍  തുള്ളികള്‍ ചാലിട്ടൊഴുകുന്നു,
വായില്‍  നിന്നും  നുര  പതഞ്ഞ്  പുറത്തേക്ക് തള്ളുന്നു , കാലുകള്‍  കോച്ചി  വലിക്കുന്നു, ആ ദയനീയമായ  രംഗം  കണ്ടു  എന്‍റെ  സ്ഥല  കാല  ബോധം  നഷട്ടപ്പെട്ട്  ഒരു  യാചകനെപോലെ   ആ  പുച്ചക്ക്  മുന്നില്‍  ഞാന്‍ ഇരുന്നു
എന്‍റെ  കൈകള്‍  ആ  പുച്ചയുടെ  മേനിയില്‍  തൊട്ട്  തലോടിയപ്പോള്‍  ചെറിയ  ഒരു  ഞെരക്കത്തോടെ
ശബ്ദം ഉയര്‍ത്താതെ  ഒന്ന്  കരഞ്ഞു  അന്നേരം  ആ  കണ്ണുകള്‍  എന്നെ   ദയനീയമായി  ഒന്ന്  നോക്കി
പിന്നെ  ആ  കണ്ണുകള്‍  അടുത്തുള്ള   കൂട്ടിയിട്ട  ചിതലരിച്ച   മരത്തടികളിലേക്കും  വിണ്ടും  എന്നെ  നോക്കി
വിണ്ടും  മരത്തടികളിലേക്കും .  അവസാനമായി  എന്നെ  നോക്കി  ഒന്ന്  മൂരി  വലിഞ്ഞു  ഈ  ലോകത്തോട്  വിട  പറഞ്ഞു .  അപ്പോഴും  ആ  കണ്ണുകള്‍ കൂട്ടിയിട്ട  മരത്തടികളിലേക്ക്  തെന്നെ തുറിച്ചു  നോക്കി  കൊണ്ടിരുന്നു

അകിടില്‍  പാല്‍  നിറഞ്ഞു  തുളുമ്പിയ  ആ  പെണ്‍  പൂച്ചയുടെ  ചേതനയറ്റ ശരീരം ഞാന്‍  മെല്ലെ ആ ചിതലരിച്ചു തുടങ്ങിയ  മരത്തടികള്‍ക്ക്  അരികിലേക്ക്  മാറ്റി വെക്കവെ  എന്‍റെകണ്ണുകള്‍ ആ രംഗംകണ്ട്  സ്തംഭിച്ചു നിന്നു
കണ്ണ്  കീറാത്ത മൂന്ന്  പൂച്ച  കുഞ്ഞുങ്ങള്‍  അമ്മയുടെ  മണം  പിടിച്ചിട്ടെന്നവണ്ണം മെല്ലെ  തലകള്‍  ഉയര്‍ത്തുന്നു ...  എന്‍റെ  മനസ്സ്  പിടഞ്ഞു  ഞാന്‍  കരയുകയായിരുന്നു  ഒരു  ഭ്രാന്തനെ  പോലെ
സ്ഥല  കാല  ബോധമില്ലാതെ .  യാ  അള്ളാ  എന്തിനീ  ഈ  ക്രൂരത ... 

Thursday, March 7, 2013

എന്‍റെ കുട്ടിക്കാലം എനിക്കൊരു പുള്ളി ക്കോഴി ഉണ്ടായിരുന്നു
ഉമ്മയുടെ വീട്ടില്‍ നിന്നും എനിക്ക് അമ്മാവന്‍ തന്ന ഒരു പുള്ളി ക്കോഴി
ഒരു പ്ലാസ്റ്റിക്ക് കവറിലാക്കി തെയ്യാലങ്ങാടിയും നന്നംബ്രയും തെക്കെത്താഴവും താണ്ടി എന്‍റെ വീട്ടിലെത്തിച്ച ദിവസം ഇന്നും എന്‍റെ ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നു
ഏഴ്വര്‍ണ്ണങ്ങള്‍ ഒരുമിച്ചു കിട്ടിയത് കൊണ്ട് തന്നെ അവള്‍ കുറച്ച് ഗമയോടെ തെല്ലഅഹങ്കാരത്തോടെ എന്‍റെ അമിതമായ ലാളനയോടെ ചുറ്റി കറങ്ങി
അടുക്കളയില്‍ നിന്നും പുറത്താക്കിയ ഒരു കൊട്ടക്കൈല്‍ ഉപയോഗിച്ചായിരുന്നു അവളിട്ടിരുന്ന ഇളം ചുവപ്പ് കലര്‍ന്ന മുട്ട കോഴിക്കൂട്ടില്‍ നിന്നും ഞാനെടുത്തിരുന്നത്.. ഉച്ച കഞ്ഞി തിളച്ച് മറിയുമ്പോള്‍ എന്‍റെ ഒരു മുട്ടയും അതോടൊപ്പം വെന്തിരുന്നു . മുട്ട തിന്ന് മുട്ടകൂഞ്ചി തിന്നു നടന്ന ദിവസങ്ങള്‍ ...

കോഴി പൊരുങ്ങി നിന്ന ദിവസം ഒരു കയറില്‍ കെട്ടിയിട്ട് അവളുടെ അസുഖം മാറ്റിയതും ,അരി വാരി കൂടെ കൂടെ തീറ്റിച്ചതും ചീല നിറഞ്ഞോ എന്ന് ഇടക്ക് ഇടക്ക് പരിശോദിച്ചതും ഇന്നലകളില്‍ എന്നപോലെ

മൂസാക്കയുടെ കുരിപ്പ് പിടിച്ച പൂവന്‍ കോഴികളെ അവളുടെ അടുത്തേക്ക് ഞാന്‍ അടുപ്പിച്ചിരുന്നില്ല. ആരെയും കൊത്താനും പിന്നാലെ പായാനും ഞാന്‍ സമ്മതിച്ചിരുന്നില്ല,, അതിനാലെയാണോ എന്നറിയില്ല പിന്നെ അവള്‍ ഒരിക്കലും മുട്ടയുംഇട്ടില്ല

ഉമ്മ ഇടക്ക് പിറ് പിറുത്ത് തുടങ്ങി എന്ത് പറ്റി നിന്‍റെ കോഴിക്ക്. ഇങ്ങിനെ പോയാല്‍ നിനക്ക് മുട്ട കായി കൊടുത്തു വങ്ങേണ്ടി വരുമല്ലോ ഈ കോഴിയെ ബദ്രീങ്ങളെ നേര്‍ച്ചക്ക് കൊടുക്കണം,, അല്ലങ്കില്‍ അളിയന്‍ വരുന്ന ദിവസം അറുക്കണം... ഇത് കേട്ട ദിവസങ്ങളില്‍ എല്ലാം ഞാന്‍ കോഴിയോടും ഈ കാര്യങ്ങള്‍ പറഞ്ഞു മനസ്സില്ലാക്കി എന്നിട്ടും കാര്യം ....................

പതിവില്ലാതെ പള്ളിയിലെ മൊല്ല പടിപ്പുര കടന്നു വന്നപ്പോള്‍ എനിക്ക് മനസ്സിലായിരുന്നില്ല
എന്‍റെ പുള്ളി കോഴിയെ അറക്കാനാണ് മൊല്ല വന്നതെന്ന്

ഊരി പിടിച്ച കത്തിയുമായി വീടിന്‍റെ പിറകിലേക്ക് മൊല്ലയും ഉപ്പയും എന്‍റെ പുള്ളികോഴിയെ
ആനയിച്ചപ്പോള്‍ കോഴിക്കണ്ണ് എന്നെയും എന്‍റെ വള്ളിനിക്കറിനെയും നോക്കിയത് എന്തിനായിരുന്നുവെന്ന് ഇന്നും ഒരു ചോദ്യമായി എന്‍റെ മനസ്സില്‍ അവശേഷിക്കുന്നു ..

കത്തിയും ചോരക്കറയും കഴുകി മൊല്ല പോകാനൊരുങ്ങിയപ്പോള്‍ ഉപ്പയുടെ കൈ മൊല്ലയുടെ കുപ്പായ കീശയിലേക്ക് മിന്ന്യെറിയും വേഗതയില്‍ കയറി ഇറങ്ങിയതും എന്തിനായിരുവെന്നും അന്ന് എനിക്ക് മനസ്സിലായില്ല ...
അന്നേരം എന്‍റെ പുന്നാര കോഴി പിടയുകയാണ് വളരെ ശക്തിയായി ശ്വാസം ഉള്ളിലേക്ക്‌ ആഞ്ഞു വലിക്കുന്നത് പോലെ എനിക്ക് തോന്നി പലവട്ടം പലവട്ടം പക്ഷെ ............
മൊല്ല പടിപ്പുര കടന്നു പോകുമ്പോള്‍ എന്‍റെ പുള്ളി കോഴി നിശ്ച് ലമായി കഴിഞ്ഞിരുന്നു

എന്‍റെ സങ്കടം കണ്ണുനീരായി ഒഴുകിയിട്ടും . എത്ര കരഞ്ഞു പറഞ്ഞിട്ടും ചെവി കൊടുക്കാതെ
അളിയനിക്കായി എന്‍റെ കോഴി നാമാവിശേഷമായ ആ ദിവസം

മുടഞ്ഞ ഒരോലയിട്ട് കോഴിയുടെ തോല്ഉരിക്കവെ എന്‍റെ ഉമ്മ അടുക്കളയില്‍ നിന്നും വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു "നോക്കിന്ന് കോഴിക്കാല് കുറച്ചു നീട്ടി മുറിചോളിം'' മരോനിക്ക് കോഴിക്കൊറൂ കൊടുക്കണം
                            അന്ന്  ഒരിക്കല്‍



ഞാനും  അവനും  ഇണ  പിരിയാത്ത  കൂട്ടുകാരായിരുന്നു . ഊണിലും , ഉറക്കിലും ,പകലിലും ,നിലാവിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു എന്ന്  തന്നെ പറയാം . എന്നും  അതിരാവിലെ  ഇസ്കൂളിലേക്കുള്ള ഞങ്ങളുടെ യാത്രകള്‍ പല  അനുഭവങ്ങളെയും , ഓര്‍മകളെയും  സമ്മാനിച്ചിരുന്നു. ഈ  മരിഭൂവില്‍  കോണ്‍ക്രീറ്റ് കാടുകളില്‍ ജിവിതം ഒരു  ബോണ്‍സായിയെ പോലെ  വളരുമ്പോള്‍ ബാല്യ കൗമാര സ്മ്രിതികളുടെ ആഴിയിലെക്ക് ഒരു യാത്ര   നടത്താരുണ്ട്  ഇടക്ക് ...

എന്നും അതി  രാവിലെ  എന്‍റെ വീട്ട്  പടിക്കല്‍  വന്ന് അവനൊരു  കൂക്ക്  പാസ്സാകും  അത്  കേട്ട  പാടെ  മുഖത്ത്  പറ്റി  പിടിച്ച  പഞ്ജാര  മണികള്‍ തട്ടി മാറ്റാതെ ,ഓട്ടടഅപ്പം തിന്ന കൈ വിരലില്‍  പറ്റി  പിടിച്ച കരി പോലും  കഴുകി കളയാതെ, ഉമ്മയുടെ  വാക്കുകള്‍ കേള്‍ക്കാതെ, അവന്‍റെ കൂടെ  ഒരു  യാത്രയാണ്‌ നമ്മുടെ ആ കലാലയത്തിലേക്ക്  ഓര്‍മകള്‍    വീണ് ചിതറിയ ആ കലാലയ മുറ്റത്തിലേക്ക് .. ...... !

ആ യാത്രയില്‍  അവന്‍റെ  കയ്യിലൊരു  മട്ടി മരത്തിന്‍റെ വടി കാണും .  റോഡിലേക്ക്  ചാഞ്ഞ് കിടക്കുന്ന അപ്പ  മരങ്ങളെയും ,ചെമ്പരത്തി പൂവുകളുടെയും , തൊട്ടാവാടികളുടെയും  പൊടിച്ചു  വരുന്ന ഇളം കൂമ്പുകള്‍ അടിച്ചു വിഴ്ത്തി  അവന്‍ ഉറക്കെ  പറയുമായിരുന്നു.  അബുജാഹിലിന്‍റെ  തല ഞാന്‍വെട്ടി അബുജാഹിലിന്‍റെ  തല  ഞാന്‍  വെട്ടി ............ മാത്രമല്ല  വേലി  അരികിലും  മരങ്ങളിലും  നിറം  മാറി  നില്‍ക്കുന്ന ഓന്തിനെയും ,ഇഴഞ്ഞ് നീങ്ങുന്ന  അരണകളെയും,  അവന്‍റെ കണ്ണുകള്‍  അതിവേഗം ഒപ്പിയെടുക്കും  പിന്നെ  ഒരു സൂത്രം  വെക്കലാണ് .  ആ സൂത്രം  വെക്കലിന്നു മുന്നില്‍  എത്ര എത്ര  ഓന്തുകളും , അരണകളും, തവളകളും പിടഞ്ഞു പിടഞ്ഞു  മരിക്കുന്നത്  ഞാന്‍  കണ്ടിട്ടുണ്ട് ,അന്നേരം  ഞാന്‍  അവനോട്  പറയും  അള്ളാഹുവിന്‍റെ കുറ്റം  നിനക്ക് കിട്ടും . നിന്‍റെ ചെവിക്ക്  ചൊറി  വരും , കാലുകള്‍ക്ക്  വിള്ളല്‍  വരും , ഇനി നീ ഇങ്ങിനെ  ചെയ്യരുത് ..നീ  എന്നോട്  സത്യം  ചെയ്യണം  ഭൂമി തൊട്ടും രണ്ട് മലക്ക്  തൊട്ടും.  പക്ഷെ  "കുളക്കോഴിക്ക്  എന്ത്  ചങ്കരാന്തി " എന്നത് പോലെ ഇതൊന്നും  കേട്ട  ഭാവം പോലും അവന്‍  നടിക്കാറെ ഇല്ല

 എങ്കിലും  എനിക്ക്  വല്ലാത്ത  ഇഷട്ടായിരുന്നു  അവനെ , അവന്‍  എന്നെ  നല്ലതും  കെട്ടതും പഠിപ്പിച്ചു.  എല്ലാം  അവനാണ്  എനിക്ക് കാണിച്ചു  തരാറൂള്ളത് . ഇസ്കൂള്‍ മുറ്റത്ത്  വിണുകിടക്കുന്ന നാരങ്ങാ തോടുകള്‍ ഞെക്കി വെള്ളകെട്ടുകളില്‍ വര്‍ണ്ണങ്ങള്‍  കാണിച്ചതും ,പമ്പിന്‍റെ മുനയൂരി വെള്ളത്തിട്ട്  കപ്പലോട്ടി കാണിച്ചതും ,മാങ്ങ അണ്ടി തെറിപ്പിച്ചു ആനയോ കുതിരയോ കളിക്കാമെന്നും ,തുപ്പലം പുരട്ടി തുപ്പലംപ്പൊട്ടി പ്പൊട്ടിക്കാമെന്നും,കുറുത്ത മങ്ങരണ്ടി മുട്ടിപൊളിച്ചുതിന്നുമെന്നും,അങ്ങിനെ അങ്ങിനെനീളകയാണ് ആ പട്ടിക .........
ഇസ്കൂള്‍ വിട്ടാല്‍ പിന്നെ ഒരോട്ടമാണ് . വിഷദീകരിക്കാനാവാത്ത  ഒരു  ബദ്ധപ്പാടും  ആവേശവും  ആ ഓട്ടത്തിനുണ്ടാകും  അത്  ചെന്ന്  നില്‍ക്കുക ഐസ് പ്പെട്ടികള്‍ക്ക്  മുന്നിലാവും . ഞാനൊരു  മുന്തിരി ഐസും അവനൊരു അവില്‍ ഐസും  വാങ്ങി  ഊമ്പി  വലിച്ചൊരു  നടത്തമാകും പിന്നെ ,
ഹാജിയാരുടെ  തവള കൊട്ടക്കായയും  ,ജാഫറിന്‍റെ  വീട്ടിലെ റബര്‍ കുരുവും  , മാധവേട്ടന്‍റെ  അച്ചിപുളികളും  കുപ്പായ കീശയില്‍  ഭദ്രമാക്കി  നടക്കുമ്പോള്‍ പന്താര പറമ്പിലെ കണ്ണ് കീറാത്ത പട്ടി കുഞ്ഞുങ്ങളെയും ,ഫാരൂക്കിന്‍റെ വീട്ടിലെ പഴക്കം പറയുന്ന  തത്തയെയും  ഒരു സന്ദര്‍ശനം  നടത്തിയിരിക്കും ..

ഇങ്ങിനെ ഒക്കെ യാണങ്കിലും  ഇന്ന്  ഞങ്ങള്‍ മിണ്ടാറില്ല ,ഞങ്ങളുടെ സൗഹ്രദ പരമായ കാഴ്ചകള്‍  കണ്ട്  അസൂയ പൂണ്ടവരുടെ   നോട്ടമുനകള്‍ക്ക് ഫലം  കണ്ടിരിക്കുന്നു . ഞങ്ങള്‍  അടിച്ചു  പിരിഞ്ഞ  ആ  ദിവസം
ആ  കറുത്ത  ദിവസം , മുറിവേറ്റ ഉരഗം പോലെ  എന്‍റെ മനസ്സ് പിടഞ്ഞ  ആ  ദിവസം ...........

അന്നൊരു  വൈകുന്നേരം
വട്ട ചിറയില്‍  നിന്നും കുത്തി  മറയലും  കുളിയും കഴിഞ്ഞ്  വീട്ടിലേക്ക്  മടങ്ങവെ , പടിഞ്ഞാറന്‍  കുന്നുകള്‍ക്ക്  പിറകില്‍  സുര്യന്‍  അപ്രതിക്ഷമാവാന്‍  തുടി  കൊട്ടുന്നു . ഓല  ചൂളയും കുവ ചെടിയുടെ  ഇളം കൂമ്പ്  വലിച്ച്  പീപ്പിളി  വിളിച്ചും ഞങ്ങള്‍ നടക്കവെ , രാത്രിയുടെ കരിം പുതപ്പ്  മല്ലെ മല്ലെ കടന്ന്  വന്നുകൊണ്ടിരുന്നു , പ്പെട്ടെന്നാണ്  അത്  സംഭവിച്ചത്  ഇരുട്ടിന്‍റെ  മറവില്‍  നിന്നും ഒരു ജീവി ഞങ്ങളുടെ മുന്നിലൂടെ ഒരു പ്രതേക തരം ശബ്ദം പുറത്ത് വിട്ട് കൊണ്ട്  ഇരുളിലേക്ക് ഓടി  മറഞ്ഞു.. ഞങ്ങളില്‍ ഒരു  തരം  ഭയം  ത്രസിച്ചു . കുറച്ചു  നേരത്തെ മൂകതക്ക്  വിരാമം കുറിച്ച്  ഞാന്‍  പറഞ്ഞു  തുടങ്ങി  അതൊരു  നായയാണ്‌  പേടിക്കാനൊന്നുമില്ല പക്ഷേ ..................... 

                                          തുടരും