Monday, December 30, 2013

ഇങ്ങിനെയും ഒന്ന് 

.....................................

അബുദാബി നഗരത്തിലെ
സിഗ്നലുകൾക്ക് മുന്നിൽ എന്റെ വാഹനം നിൽക്കുമ്പോൾ
വലതു ഭാഗത്തേക്കും,ഇടതുഭാഗത്തേക്കും വെറുതെ ഒന്ന് കണ്ണോടിക്കും.

അടുത്ത സിഗ്നൽ ഓപ്പണാകുന്നത് വരെയുള്ള ഈ ഇടവേളകളിൽ കോട്ടുവായകളും,ദീർഘനിശ്വാസങ്ങളും, ഒരു മുന്നറിയിപ്പുമില്ലതെ ഓരോ ഡ്രൈവർമാരിൽ നിന്നും യാത്രക്കാരിൽ നിന്നും പുറത്തു ചാടുന്നതും ഞാൻ കാണും. 

അതിലൊന്നും എനിക്ക് പരാതിയില്ല പരിഭവവുമില്ലാ അത് സ്വാഭാവികം. പക്ഷെ ഒട്ടു മിക്ക ഡ്രൈവർമാരും ഈ സിഗ്നൽ കാത്തുള്ള ഇടവേളകളിൽ മൂക്കിൽ കയ്യിട്ട് എന്തോ തേടുന്നത് കാണാം .

പരിസരം ശ്രദ്ധിക്കാതെ അറപ്പ് ഉളവാക്കുന്ന ഈ പ്രവർത്തനം അവർ തുടർന്ന് കൊണ്ടിരിക്കും. ഇടക്ക് ചൂണ്ടയിൽ കുടുങ്ങിയ മീനിനെ വലിക്കുന്ന ലാഘവത്തോടെ കൈയ്യിൽ എന്തോ കിട്ടിയിട്ടെന്നവണ്ണം പുറത്തേക്ക് വലിക്കും.

പിന്നെ അതിലേക്ക് ഉറ്റ് നോക്കും,ചിലരതൊന്നു വാസനിച്ചു നോക്കും.എന്നിട്ടും തൃപ്തി വരാത്തവരായിട്ട് ചൂണ്ടാണി വിരലിന്നും തള്ള വിരലിന്നും ഇടയിലിട്ട് ഉരുട്ടും.

ഉരുട്ടാൻ പറ്റാത്ത ദ്രാവകം പോലുള്ളവയെ സൈഡ് ഗ്ലാസിനു മുകളിൽ തേച്ചു പിടിപ്പിക്കും. ഇത്രയും കഴിഞ്ഞിട്ടാകും പുറത്തേക്ക് ഒന്ന് നോക്കുക.ആരെങ്കിലും കാണുന്നുണ്ടോ ?

കണ്ണുകൾ തമ്മിൽ ഉടക്കി നിൽക്കും.ഒരു ച്ചമ്മലോടെ മുഖംതാഴ്ത്തും.
അപ്പോഴേക്കും സിഗ്നൽ പച്ച കത്തിക്കാണും

ഇവിടെ എല്ലാ മലയാളി ഡ്രൈവർമാരോടും ഒന്ന് പറയട്ടെ
ഇത്തരം വ്രവർത്തങ്ങൾ നമ്മൾ ഒഴിവാക്കുക

ദിവസം ചുരുങ്ങിയത് അഞ്ചു നേരമെങ്കിലും മൂക്ക് കഴുകി വൃത്തിയാക്കുന്നത് കൊണ്ട് പല നേട്ടങ്ങളുമുണ്ടെന്നു ഇന്ന് ആധുനിക ശാസ്ത്രം പറയുമ്പോൾ
ദിവസം അഞ്ചു നേരമുള്ള മുസ്ലിങ്ങളുടെ നിസ്കാരത്തിനു മുന്നേ മുഖവും, മൂക്കും, കൈകാലുകളും കഴുകുന്ന ഒരു പ്രക്രിയയുണ്ട്

ഇത് ബാഹ്യമായ വീക്ഷണത്തിൽ ശുദ്ധികരണമാണ്, ശാസ്ത്ര വീക്ഷണത്തിൽ ഉന്മേഷമാണ് മനശാസ്ത്ര വീക്ഷണത്തിൽ ഒരു തെയ്യാറെടുപ്പുമാണ്
പൂച്ച 
...............................
അബുദാബി നഗരത്തിലെ പ്രസിദ്ധമായ ഹോട്ടൽ
ഞാനും,മുതലാളിയും ഓർഡർ കൊടുത്ത ഭക്ഷണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നതിന്നിടക്ക് ഞാനൊന്ന് മൂത്രമൊഴിച്ചു വരാമെന്ന് പറഞ്ഞ് ബാത്ത്റൂമിലേക്ക് നടന്നു..

പരവതാനി വിരിച്ച ആ അകത്തളത്തിലെ പ്രൗഡിത്വം തുളുമ്പുന്ന ചാരുകസേരകളിലിരിക്കുന്നവർ പരസ്പരം മത്സരിച്ചു ഒച്ചപ്പാടുണ്ടാകുന്നതിന്റെ നേരിയ മുഴക്കം അവിടെ ഉയർന്നു പൊങ്ങുന്ന പാശ്ച്യാത്യ സംഗീതത്തിന്റെ കു‌ടെ അലിഞ്ഞ് ചേരുന്നത് ഞാനറിഞ്ഞു കൊണ്ടിരുന്നു.

ചെല്ലുമ്പോൾ ആരോ ബാത്ത് റൂമിലുണ്ട്.ഏകദേശം ഒരു നാല് മിനുറ്റിനു ശേഷം അയാൾപുറത്തേക്ക് വന്നു.സാമാന്യം നല്ല ഉയരം,സുന്ദരൻ ,സുമുഖൻ, കോട്ടുധാരിയും

ഇനി എന്റെ ഊഴമാണ്. മൂത്ര കടച്ചിലിന്റെ ചെറിയ അസുഖമുള്ളത് കൊണ്ട് തെന്നെ മുന്നേ ഇറങ്ങിപോയ കോട്ടുധാരി വൃത്തിഹീനമാക്കിയ ആ ബാത്ത് റൂമിൽ മൂക്ക് പൊത്തി കൊണ്ട് ഞാൻ മൂത്രമൊഴിച്ചു കൊണ്ടിരിക്കുമ്പോൾ

പുറത്തു നിന്ന് കതകിനുമുട്ടി എന്റെ മുതലാളി വിളിച്ചു ചോദിച്ചു. മുസ്തു നീ അകത്തില്ലേ ?
എനിക്കുമൊന്നു മൂത്രമൊഴിക്കണം, നീ ഇറങ്ങാറായില്ലേ ? ഞാൻ പുറത്തുണ്ട്.

ആ ബാത്ത്റൂമിൽ നിന്നും പുറത്തു കടക്കുന്നതിന്റെ മുന്നേ
കോട്ടുധാരി മലം കൊണ്ട് വൃത്തി ഹീനമാക്കിയത് മുഴുവനുംഞാൻ കഴുകി കളഞ്ഞിട്ടാണ് പുറത്തുകടന്നത്.

അതെനിക്കൊരു നേർച്ചകടമല്ല.പിന്നെ ഞാനത് ചെയ്തത്
മറ്റൊന്നും കൊണ്ടായിരുന്നല്ല. ഇനി ബാത്ത് റൂമിലേക്ക് കടക്കുന്ന എന്റെ മുതലാളി ആ മലം കൊണ്ടുള്ള ചിത്ര പണി കണ്ടാൽ തെറ്റിധാരണകൾക്ക് സധ്യതകൾ ഏറെയുള്ളത് കൊണ്ടായിരുന്നു..

മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ
ലജ്ജ ഊരി പോയ മനുഷ്യരിലാണ് കുടികൊള്ളുക.
ലജ്ജ ചോർന്നു പോയ മനുഷ്യർ മൃഗങ്ങളെക്കാളും താഴ്ന്ന പടിയിലേക്ക് കൂപ്പു കുത്തും

നിങ്ങൾ പൂച്ചയെ ശ്രദ്ധിച്ചിട്ടില്ലേ ?
അത് കാര്യം സാധിച്ചു കഴിഞ്ഞാൽ പിന്നെ അതിന്റെ പിൻ കാലുകൾ കൊണ്ട് മണ്ണ് നീക്കി മലം മൂടി കളയുന്നത്.. ഇവിടെ മനുഷ്യർ ഈ ജീവിക്ക് മുന്നിൽ തോറ്റ്‌ പോകുന്നു ...

ഇതൊരു കെട്ട്കഥയല്ല. എനിക്ക് അനുഭവവേദ്യമായ ഒരു യാഥാർതഥമാണ്

Wednesday, December 18, 2013

കുലുക്കം 
....................
കൊച്ചു 
കൂര വെക്കാൻ 
ഒരു തുണ്ട് ഭൂമിയുടെ 
വില കേട്ടയാൾ 
ഭൂമാഫിയകൾക്ക് 
മുന്നിൽ വിങ്ങിപ്പൊട്ടി. 

ആ കണ്ണുനീർ 
ഭൂമിയുടെ ആന്തരാത്മാവിലേക്കിറങ്ങുമ്പോൾ 
ഈ ഭൂമി മാതാവത് കണ്ടില്ലെന്ന് നടിക്കുമോ?

Wednesday, December 11, 2013




എന്‍റെ പ്രണയിനി 

(ഭാഗം ഒന്ന് )
.......................................................

കലാലയത്തോട് വിട പറയുന്ന ദിവസം 
എന്‍റെ പ്രണയിനി എന്നെ നോക്കി കൊണ്ട്
ഒരടഞ്ഞ നിലവിളിയോടെ ആ തെരുവിലൂടെ ഓടിയപ്പോൾ
ഓട്ട വീണ ഹൃദയവുമായി അവളുടെ പിന്നാലെ ഞാനും ഓടി

ഓടി കിതച്ചു അവളുടെ വീട്ടു പടിക്കൽ ഞാനെത്തുമ്പോൾ
എന്നെ ഒട്ടും തന്നെ തളർച്ച ബാധിച്ചിരുന്നില്ല..

ഉടുവാട നഷ്ട്ടപ്പെട്ടവനെ പോലെ ഞാനയാൾക്ക് മുന്നിൽ നിന്ന് കൊണ്ട് കൈകൾ കൂപ്പി കെഞ്ചി പറഞ്ഞു

എനിക്ക് ഇഷ്ട്ടമാണ് അവളെ
ഞങ്ങളെ ജീവിക്കാൻ അനുവദിക്കുമോ ?

കേട്ട പാതി കേൾക്കാത്ത പാതി എന്റെ പിരടിക്ക് പിടിച്ച്
തള്ളുമ്പോൾ വാതിൽ പടിക്ക് പിന്നിൽ മറഞ്ഞിരുന്ന
ആ കണ്ണുകൾ വെള്ളം ചോർന്നു പോയ കുളത്തിലെ പരൽ മീനുകളെ പ്പോലെ പിടയുന്നത് ഞാൻ കണ്ടിരുന്നു.
എന്റെ തലക്ക് കിട്ടിയ പ്രഹരത്തിൽ പ്രാണൻ പോകുന്ന വേദനയോടെ ഞാനുറക്കെ ഒന്നലറി കരഞ്ഞത് മാത്രം നേരിയ ഒരോർമയുണ്ട്

അന്നേരം ആകാശത്തിന്റെ ഭാരം എന്നിലേക്ക് ഇറങ്ങിവരുന്നത് പോലെ,മരങ്ങളായ മരചില്ലകളിലെല്ലാം ആ ഭാരം തങ്ങി നിന്ന് എനിക്ക് കൂട്ട് തന്നു.. അന്നത്തെ ആ പകൽ പോലും രാത്രിയുടെ ചേലിൽ ഇരുണ്ട് മൂടി കിടന്നു

ആ നാട്ടിലെ നാട്ടുകാർ പോലും ആ തന്തക്ക് വേണ്ടി ഇടപെടുന്ന ഘട്ടം വന്നപ്പോഴാണ് ഞാനതിൽ നിന്നും പിൻവാങ്ങി പ്രണയത്തെ ആ പടിക്കൽ വെച്ച് കൊന്ന് കളഞ്ഞത്. പിന്നെയല്ലാം ഒരുസങ്കടമയം,
എപ്പോഴും സങ്കടം , സർവ്വവും എനിക്ക് സങ്കടം .........
പിന്നെ സങ്കടങ്ങളുടെ അണ്‍ഡകടാഹത്തിലേക്ക് തല കിഴായി താണ് താണ് പോയി കൊണ്ടിരുന്നു , കരയാൻ അന്ന് എനിക്ക് ഒരിറ്റ് കണ്ണീരു പോലും ബാക്കിയില്ലായിരുന്നു .

കാല ചക്രം നീങ്ങി , എല്ലാം മറന്നു തുടങ്ങി.
ഇന്ന് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവളാണ് അവളെ കുറിച്ച് വീണ്ടും എന്നോട് പറഞ്ഞത് ..
ഭാര്യയുടെ ആവശ്യ പ്രകാരം ഇന്ന് ആ പടി കടന്നു
അവളുടെ മുഖം കാണുമ്പോള്‍
കണ്ണുകളില്‍ കിനിയുന്ന കണ്ണുനിരുതുള്ളികള്‍
മദം പ്പൊട്ടിയ കാള കുളമ്പുകളുടെ കഥ പറയുന്നു.
വിണ്ടു കീറിയ കാലുകളും,പച്ച മണം മലീനസമാക്കിയ അടുക്കളയും പറക്ക മുറ്റാത്ത കുറെ കുഞ്ഞുങ്ങളും .

അവസാനം എന്റെ നോട്ട മുന ചെന്ന് തറച്ചത്
എല്ലും കോലുമായ അവളുടെ മേനിയിലും,ലഹരി പുകയുടെ ആനന്ദത്തില്‍ മുഴുകി ബരാന്തയിലുളളവനിലേക്കും

ഒരു നിസ്സംഗതയോടെ ഞാൻ തിരിച്ചു നടക്കവെ തൊണ്ടയിൽ കുരുങ്ങിയ നേർത്തൊരു "ഹെലോ"
എന്നൊരു വിളി അന്തരീക്ഷത്തിലലിഞ്ഞു ഇല്ലാതാവുന്നത് ഞാനറിഞ്ഞിരുന്നു...................
അതിനു മറുവടി പറയാൻ എന്റെ തൊണ്ടയിലും ശബ്ദമില്ലാതായിരിക്കുന്നു. ഞാൻ ഒച്ചയില്ലാതെ വിതുമ്പി കൊണ്ടിരിക്കവേ എനിക്കൊപ്പം എന്റെ ഭാര്യയും വിതുമ്പി കൊണ്ടിരുന്നു

Friday, December 6, 2013





ഡിസംബര്‍ 
.....................

നിശ്ചലമായ നിശകളില്‍
ഹിമധൂമഭരിതമാം രാവുകള്‍.
മുത്ത്‌ വിതറിയ പുലരികളില്‍ 
അലിഞ്ഞ വ്യാകുലതകള്‍.
മറന്ന നൊമ്പരങ്ങളില്‍
സുഖ നിദ്രകള്‍........,............

ചുരുളുന്ന പുതപ്പുകളില്‍
ദാഹമാം മനസ്സുകള്‍.

ശിശിരമേ വരിക.
മൃദുല വികാരങ്ങളെ തട്ടി
ഉണർത്തുമീ ശിശിരമേ !
ദുര്‍ബല ഹൃദടങ്ങളില്‍
കാമ പ്രഭ വിതറിയത്.

ചന്ദ്രികയോ? പൌര്‍ണമിയോ ?

നിശാന്തകാര മൗനവും,
ഈണവും
മൃദുലകാളിമയും,കോച്ചലും
ഈ നിദ്രകളില്‍ പ്രണയ കിനാവുകള്‍ വിതറുന്നു.
മഞ്ഞു പെയ്തിറങ്ങുമീ ഡിസംബറില്‍
ചൂട് പകരുവാന്‍ സുലൈമാനി മാത്രം