Sunday, January 18, 2015

ജാബിർ പറഞ്ഞ കഥ
അയാളൊരു മാനസിക രോഗിയായിരുന്നു_
ആരോടും മിണ്ടാതെ
ആരോടും കൂട്ട് കൂടാതെ 
പള്ളിയിലും,വീട്ടിലും ഒതുങ്ങിയ
ഒരു ഭ്രാന്തൻ
ഗാന മേളക്ക് പോലും വരാത്തവൻ
ഭ്രാന്തൻ
മാനസിക രോഗി
വീട് വിട്ട് പുറത്ത് പോകത്തവൻ
വായനക്കാരൻ,അങ്ങാടിയിൽ കയറാത്തവൻ
ഇങ്ങിനെ മുദ്രകൾ നൽകി
ഒരു മനുഷ്യൻ പോലും നേരാവണ്ണം ശ്രദ്ധിക്കപ്പെടാതെ
മരിച്ചു പോകുന്ന കഥാ പാത്രങ്ങൾക്ക്
ഈ കുറിപ്പ് സമ്മാനിക്കട്ടെ
അനുചിത ചിന്തകളുടെ
വേലിയേറ്റങ്ങളിൽ
ഏകാഗ്രത എവിടെയാണ് ഒളിച്ചുപോയത് ?
വിസ്മയകരമാം
പ്രതിഭാസങ്ങൾ ചിരികളും,കരച്ചിലുകളും
എന്നിലെവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് ?
ഭഗീരഥ യജ്ഞത്തിലേർപ്പെടുക
മനസ്സിന്റെ കളങ്കങ്ങളെ തടയണം
ഇല്ലയെന്നും,ഉണ്ടെന്നും പറയാനാവണം
അനന്തമായി നീണ്ട് കിടക്കുന്ന
സൂക്ഷ്മതയുടെ
തെരുവുകളിൽ രാപാർക്കണം
പ്രവത്തന മണ്ഡലം കുറക്കണം
ആത്മാവിനെ സ്ഫുടം ചെയ്യണം
ഭൗതിക നേർപ്പിക്കണം
മായാലോകം തുറക്കപ്പെടണം
പിന്നെയെല്ലാം ഒരേ മയം
പിന്നെയെല്ലാം ഓരേ വർണ്ണം
പിന്നെയെല്ലാം ഒരേ മണം
പിന്നെയെല്ലാം ഒരേ രൂപം
പിന്നെയെല്ലാം ഒരേ രുചി
മനുഷ്യരും ,മൃഗങ്ങളും,മത്സ്യങ്ങളും,പക്ഷികളും
ഇഴ ജന്തുക്കളും,ജീവജാലങ്ങളും
സസ്യങ്ങളും,ചെടികളും
സൂര്യനും,ചന്ദ്രനും,
നക്ഷത്രങ്ങളും,ഉൽക്കകളും
കൊള്ളി മീനുകളും
നിങ്ങളുടെ കൂട്ടുകാരാകും
ആകാശത്തിലേക്ക് നോക്കി പുഞ്ചിരിക്കും
ഒറ്റക്ക് സംസാരിക്കും
രാതികൾ പകലുകളാകും
കല്ലുകളോട് സംസാരിക്കും
അചേതനമായ എല്ലാവരോടും കൂട്ട് കൂടും
ദൈവിക ചിന്തയിൽ നിമഗ്നനായി
നടക്കുമ്പോൾ ഈ ഭൗതിക വിട്ട് അകന്നു നിൽക്കും.
സമൂഹം ഒറ്റപ്പെടുത്തും
വേദികളിൽ ഇരിപ്പിടമില്ല
ഭ്രാന്തരുടെ ഇരിപ്പിടം ചൂണ്ടി കാണിക്കപ്പെടും
കല്ലെറിയപ്പെടും,വാക്കുകൾ മുനകളാകും
പരിഹാസങ്ങൾ അക്രമം കൊണ്ട് വരും.
ആഡംബര കാറുകൾ തേടിവരില്ല
മിസ്സാൻ കല്ലുകളിൽ തറവാട് ലേപനം ചെയ്യില്ല
പുസ്തകത്താളുകളിൽ വായിക്കപ്പെടില്ലാ
മനസ്സിന്റെ നിഷ്കളങ്കതയും,ശുദ്ധിയും
സൂക്ഷ്മതയും കടിഞ്ഞാണിട്ടവരെ സൂഫിയെന്നല്ലാതെ വേറെയെന്താണ്
വിളിക്കേണ്ടത് ?

2 comments: