Tuesday, February 3, 2015

ഭൂമി
ഭൂമി ആത്മാവിന്റെ
നഗ്നതയോളം നിങ്ങളാരും മുങ്ങിയിട്ടില്ല.
പണപ്പെട്ടിക്ക് മുകളിലിരുന്ന് യാചന നടത്തുന്ന മുസ്ലിം കോമാളിമാരും,
നിസ്സംഗതയിലാറാടിയ മൗനങ്ങളും,
കാണാത്ത കണ്ണുകളും,കേൾക്കാത്ത ചെവികളും,
ആർത്ത നാദങ്ങളും,ആർപ്പുവിളികളും
ദീന രോദനങ്ങളും,പച്ച മാസം വെന്തുരികിയ ദുശ്ശിച്ച ഗന്ധവും
ചോര വഴുക്കുന്ന നിലയങ്ങളും.സൂക്ഷിച്ച് നടക്കുക
നിന്റെ പരുത്ത കാലുളെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
ഒരു പക്ഷെ അവസാന വാക്കിന് നേരം കാണില്ല.
നിർവികാരത
ഉന്മാദ ചിന്തകൾ
കടിപിടി കൂടുന്ന തെരുവിൽ നിന്നും
നുരഞ്ഞ് പൊന്തിയ കാറ്റ് 
ജനൽ പാളിയുടെ കൊളുത്ത് ഇളക്കിയാട്ടി
അഴി വിടവിലൂടെ നുഴഞ്ഞ് കയറി
ആണിയിൽ തൂക്കിയ കലണ്ടറിനെ പലവട്ടം പൊക്കി നോക്കി
ദിവസം ഉറപ്പ് വരുത്തി ഭിത്തിയിലെ കണ്ണാടിയിൽ മുഖം മിനുക്കി
ഈ കവിളിൽ ഒരു മുത്തം തന്ന് ഊർന്നിറങ്ങിയോടി.
വാന വിശാലതയിൽ നൃത്തം ചവിട്ടി അവളെന്നെ മാടി വിളിക്കുന്നത്‌ ജാലക വാതിലിലൂടെ ഞാൻ നോക്കി കണ്ടു.......
അവൻ
ഹൃദയത്തിൽ പൊതിഞ്ഞ്
ദൈവം തന്ന സമ്മാനം
വഴികളിൽ ചിതറി വീണ് 
ബാക്കി വെക്കലുകൾ
മാത്രം അവശേഷിക്കുമ്പോൾ_
ഉള്ളകംപ്പൊള്ളി പനിച്ച്‌
വേദനകളെ കടിച്ചമർത്തി
തെരുവിലൂടെ അലയുമ്പോൾ
കാണുന്നതെല്ലാം അതെ
സമ്മാനം പോലെ