Monday, January 12, 2015

ഇന്ന്
ആ ബസ്സ്‌ സ്റ്റോപ്പിൽ വെച്ച് ഒരു നിയോഗം പോലെ
അയാളെ കണ്ടു മുട്ടി.സലാം പറയുകയും,നേർത്തൊരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്തപ്പോൾ ഞങ്ങൾക്കിടയിലെ അപരിചിതത്വം എങ്ങോ ഓടി ഒളിച്ചിരുന്നു. പിന്നെ ചിരകാല കൂട്ടുകാരനെ പോലെ സാകൂതം ആ ഗ്രോസറി തൊഴിലാളിയെ ശ്രവിച്ച് കൊണ്ടിരിക്കെ_
അയാൾക്ക് പോകാനുള്ള ബസ്സ്‌ പതിയെ പതിഞ്ഞ് ചെറിയൊരു കുലുക്കത്തോടെ ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നപ്പോൾ
ആ ഹൃദയാന്തരത്തിലെ മുക്കും,മൂലയും തൂത്ത് വാരി
വന്നൊരു നെടുവീർപ്പിനെ എനിക്ക് മുന്നിൽ കുടഞ്ഞിട്ടയാൾ ബസ്സിനകത്തേക്ക് കയറി മറഞ്ഞു.
ചിതറിപ്പോയ ജീവിതം
അടപ്പിട്ട മനസ്സ്
ആശ്രിതപ്രഹരമേറ്റ ഹൃദയം
മുറിഞ്ഞു പോയ ചിറക്
കുരിതി ചെയ്യപ്പെട്ട ചിരികൾ
ആ ഇടവേളയിൽ അയാൾ
കുടഞ്ഞിട്ട നെടുവീർപ്പിനെ ഓരോന്നായി
അരിച്ചെടുത്ത്‌ തരം തിരിച്ചു കൊണ്ടിരിക്കെ പോകാനുള്ള ബസ്സ്‌ എനിക്ക് മുന്നിൽ മുക്രയിട്ട് വന്നു നിന്നു

5 comments: