Monday, January 12, 2015

ഒരു വൈകുന്നേരം 
മരണം ആ ഗ്രാമത്തിലേക്ക് കടന്നു. 
എന്നിട്ടും ഞാൻ കണ്ടില്ല. ഭൂമി വാസികൾക്കും വിഷയമേ അല്ല. 
അന്ന് പറവകൾ ചേക്കയിലേക്ക് മടങ്ങാതിരിക്കില്ല. 
കുട്ടികൾ കളിയുടെ മാസ്മരികതയിൽ അലിയാതിരിക്കില്ല. 
കവലയിലെ മീൻ കച്ചവടക്കാരന് ഒരു കൂസലുമില്ല.
ഓട്ടോറിക്ഷക്കാരൻ ട്രിപ്പ് മുടക്കിയില്ല.
നൊടിയിട നേരം കൊണ്ട് വാർത്ത‍ കടലുകൾ കടക്കാതിരിക്കില്ല.
ഞെട്ടലും,നടുക്കവും തീരെയില്ല.
ചുടു നിസ്വാങ്ങളും,നെടുവീർപ്പുകളും ഉതിർന്ന് വീഴില്ല.
പക്ഷെ ഒരേ ഒരു മനസ്സ് മാത്രം വിങ്ങും
അത് ആരെങ്കിലും ഒരാളാകും.
അയാൾക്ക് മാത്രം വായിച്ചെടുക്കാനാവും_
തൊഴുത്തിലെ നാൽകാലി ചെവി കൂർപ്പിച്ചതും.
നിശ ഒരു നിമിഷം നിശ്ചലമാകുന്നതും
ചന്ദ്രകല മൂകതയിലാർന്നതും.
താരകങ്ങൾക്ക് മങ്ങലേറ്റതും.
വൻ മരങ്ങൾക്ക് വിഷാദം ത്രസിച്ചതും.
കര്‍പ്പൂരത്തിന്‍റെയും
ചന്ദനത്തിരിയുടെയും
ധൂമപാളികള്‍ വളയം വെച്ച്
അന്തരീക്ഷത്തിലെഴുതിയ ഈ വരികൾ
മറവികളുടെ പേമാരിയില്‍
പിടി വിട്ട് ആറടി മണ്ണില്‍ അലിഞ്ഞ് കലരുമ്പോൾ_
ഈ മനുഷ്യർക്ക് മുന്നിൽ
മുഖത്തോട് മുഖം നോക്കി
രണ്ടു മിസാന്‍ കല്ലുകള്‍ കഥ പറയും
ഇവിടെ ഞങ്ങളും ജീവിച്ചിരിന്നു

1 comment: