കണക്കറിയാത്ത
പൊട്ടി പെങ്ങൾ
ഉപ്പ മരിച്ച നാൽപതാമത്തെ ദിവസം
കണക്കിൽ ബിരുദം നേടിയത്
അളിയൻ കണക്ക് മാഷായത് കൊണ്ടാണ്
പറിച്ചെടുത്ത വേരുമായി
വളക്കൂറുള്ള മണ്ണ് തേടിയപ്പോൾ
പച്ചയായ മരങ്ങൾ
ചില്ലകളിൽ തൂങ്ങുന്ന മധുരങ്ങൾ
വർണ്ണാഭവമായ പൂമൊട്ടുകൾ
സൗധങ്ങളൊരുക്കിയ പക്ഷികൾ
വല നെയ്യുന്ന ചിലന്തികൾ
ചുറ്റി വരിഞ്ഞ ഇത്തിക്കണ്ണികൾ
തണലിൽ മയങ്ങുന്ന നിലയങ്ങൾ
ആരല്ലാമാണ്
ഈ ചില്ലകളിൽ
തൂങ്ങിയാടിയത് ?
അന്നും ,ഇന്നും
ഈ വേര് മാത്രം
കയ്പ്പ് നുണഞ്ഞ്
മണ്ണിൽ പുതഞ്ഞങ്ങിനെ
മണ്ണിൽ പുതഞ്ഞങ്ങിനെ
മണ്ണ് എന്നും മണ്ണ് തന്നെ
എത്ര അയ്‌രുകൾ വേർതിരിച്ചെടുത്താലും
പൊട്ടി പെങ്ങൾ
ഉപ്പ മരിച്ച നാൽപതാമത്തെ ദിവസം
കണക്കിൽ ബിരുദം നേടിയത്
അളിയൻ കണക്ക് മാഷായത് കൊണ്ടാണ്
പറിച്ചെടുത്ത വേരുമായി
വളക്കൂറുള്ള മണ്ണ് തേടിയപ്പോൾ
പച്ചയായ മരങ്ങൾ
ചില്ലകളിൽ തൂങ്ങുന്ന മധുരങ്ങൾ
വർണ്ണാഭവമായ പൂമൊട്ടുകൾ
സൗധങ്ങളൊരുക്കിയ പക്ഷികൾ
വല നെയ്യുന്ന ചിലന്തികൾ
ചുറ്റി വരിഞ്ഞ ഇത്തിക്കണ്ണികൾ
തണലിൽ മയങ്ങുന്ന നിലയങ്ങൾ
ആരല്ലാമാണ്
ഈ ചില്ലകളിൽ
തൂങ്ങിയാടിയത് ?
അന്നും ,ഇന്നും
ഈ വേര് മാത്രം
കയ്പ്പ് നുണഞ്ഞ്
മണ്ണിൽ പുതഞ്ഞങ്ങിനെ
മണ്ണിൽ പുതഞ്ഞങ്ങിനെ
മണ്ണ് എന്നും മണ്ണ് തന്നെ
എത്ര അയ്‌രുകൾ വേർതിരിച്ചെടുത്താലും