Friday, July 4, 2014

അതി ശക്തമായി പനി പിടിച്ചു ഉറങ്ങി കിടക്കുമ്പോഴാണ് 
ഭൂമിയിൽ നിന്ന് കറുത്ത കുമിളകളും,വെളുത്ത കുമിളകളും

മാനത്ത് നിന്ന് താരകങ്ങളും,പുള്ളി ബലൂണ്കളും,പ്രകാശ യാത്ര നടത്തുന്ന കൊള്ളിമീനുകളും,പല വർണ്ണങ്ങളെയും ആവാഹിച്ചു കൊണ്ട് കണ്ണിമയിലേക്ക് അടർന്ന് വീഴുക! 

പിന്നെ ഒരു ലോകമാണ്.അനന്തമായ വർണ്ണങ്ങളുടെ ലോകം 
പുള്ളി താരകങ്ങളുടെ ലോകം, ആ ലോകങ്ങൾ പനിയുടെ നേരിപോടിനുചുറ്റും എന്റെ ഹ്രദയവും,മിഴികളും കാണെ ചുറ്റി കൊണ്ടേയിരിക്കും................
ഞാൻ ഞാനല്ലാതായി മാറുന്ന ഒരപൂർവ്വമായ നിമിഷം
ആ 
പകലവസാനിച്ചു
ഈ 
രാത്രി വന്നിരിക്കുന്നു 

ആരോ എന്നെ തലോടുന്നുണ്ട് 
ആ മൃദു സ്പർശം നെഞ്ചിലെ 
രോമങ്ങളിൽ തലോടി താഴോട്ട് ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്നുണ്ട്. 
ചൂടുള്ള ഒരുമ്മ എന്റെ ചുണ്ടിൽ 
വിശ്രമിക്കുന്നുണ്ട്. 
ഊഷ്മളമായ ഒരു നിശ്വാസം
കവിളിൽ ഉരസുന്നുണ്ട്.

ഒരു പ്രതീക്ഷ എന്നിലേക്ക് ഇഴഞ്ഞുകയറി
അതൊരു നിമിഷ വിഭ്രമ മാകുമ്പോൾ
നനവാർന്ന കണ്ണുകളോടെ ഞാൻ
മുകളിലേക്ക് നോക്കി.

അവിടെ
വാക്കുകൾ കുമിഞ്ഞുകൂടുകയാണ്
മരുഭൂമിയിലെ ഇരുകാലികളിൽ നിന്നും ഉയർന്ന് പൊങ്ങുന്ന
നിസ്സഹായതയുടെ വാക്കുകൾ !
ഒരു നിരീക്ഷണം 

വ്യാഴായ്ച്ച വൈകുന്നേരങ്ങളിലാണ് ഇബ് ലീസും, സൈന്യങ്ങളും കൂട്ടം കൂട്ടമായി പ്രവാസികളുടെ റൂമുകളിലേക്ക് കടന്നു വരിക 

മദ്യപാനവും, വ്യഭിചാരവും മുഖേനെ പലരെയും പല ഫ്രീക്കൻമാരെയും നശിപ്പിക്കാനും , നല്ല ചിന്തകളെ പിഴുതിമാറ്റി തിന്മയുടെ വിത്തുകൾ പാകി കൊണ്ട് പൈശാചികതയുടെ വേരുകൾ ഹ്രദയങ്ങളിലേക്ക് അവർ നട്ട് പടർത്തുമ്പോൾ ദുർബോധങ്ങളുടെ മാസ്മരികതയിൽ ഈ ദുനിയാവും ആഖിറവും നഷട്ടപെടുത്തുന്ന നിർഭാഗ്യവന്മാരുടെ താവളമായി ഈ നാട് മാറി കൊണ്ടിരിക്കുന്നു............

വ്യാഴായ്ച്ചകളിലാണ് പലരും സ്വന്തം പട്ടണം വിട്ട് അടുത്ത പട്ടണത്തിലേക്ക് പോവുക ,വ്യാഴായ്ച്ചകളിലാണ് പലരും പല വിധ ഒളി സങ്കേതങ്ങളിലേക്കും യാത്ര പോകുന്നത്. വ്യാഴായ്ച്ച കളിലാണ് പല മാന്യന്മാരും അവരുടെ മാന്യത ഉറകളിലാക്കി തള്ളുന്നതും.മാത്രമല്ല നീ വരുമോയെന്ന് ചോദിക്കുന്നതും വ്യാഴായ്ച്ച കളിലാണ്...

നമുക്ക് പോകാമെന്ന് പറയുന്നതും വ്യാഴായ്ച്ച കളിലാണ്.
നമുക്ക്കാണാമെന്നു പറയുന്നതും വ്യാഴായ്ച്ച കളിലാണ്.
ഞാൻ' വന്നാലോയെന്ന് ചോദിക്കുന്നതും വ്യാഴായ്ച്ചകളിലാണ്.
നീ ഒറ്റക്കാണോ എന്ന് ചോദിക്കുന്നതും വ്യാഴായ്ച്ച കളിലാണ്.
റൂമിൽ തനിച്ചാകാൻ ആഗ്രഹിക്കുന്നതും വ്യാഴായ്ച്ചകളിലാണ്. എല്ലാ തെണ്ടിതരങ്ങൾക്കും വേണ്ടി
തിരഞ്ഞെടുക്കുന്നതും വ്യാഴായ്ച്ചകളിലാണ്

ഈ മണൽ കാടിന്റെ നിദാന്ത നിശബ്ദതയിൽ വ്യഴായ്ച്ചകളിലെ രാവുകൾ ഈ പേക്കൂത്തുകൾ കണ്ടു അലമുറയിട്ട് കരയുന്നത് ആരും കേൾക്കുന്നില്ല
ഭൂമിയും,ചന്ദ്രനും,താരകങ്ങളും മൂകമായി കണ്ണീർ വാർകുന്നതും ആരും കാണുന്നില്ല

ദൈവിക ചിന്തകളിലൂടെ കടന്നു പോകുന്ന മനസ്സുകൾക്കെ
ശാന്തിയും മനസമാധാനവും ലഭിക്കുകയുള്ളൂ
ഏകാഗ്ര മനസ്സോടെ ആത്മീയമായ ജീവിതം നയിക്കലാണ് ആധുനിക പ്രശ്നങ്ങൾക്കുള്ള ഏകപരിഹാരം
മനസ്സ് എകാഗ്രമാക്കി കടന്നു വരുന്ന ദുഷിച്ച ചിന്തകളെ തുരത്തി ഓടിക്കാൻ നമുക്ക് കഴിയട്ടെ ............