Sunday, September 29, 2013




ഇന്നത്തെ ഒരു കാഴ്ച്ച 

..........................................

പൊതുവെ വാഹനങ്ങൾ കുറവായ ആ റോഡിലൂടെ
നട്ടുച്ച നേരത്ത് വിയർത്തൊലിച്ചവൻ നടക്കുന്നത്
ഞാൻ ശ്രദ്ധിച്ചിരിന്നു

തിരികെ അതെ വഴി മടങ്ങി വരുമ്പോഴും അവനങ്ങിനെ നടക്കുകയാണ്. പിന്നിൽ നിന്നും വാഹനങ്ങളുടെ ഇരമ്പൽ കേൾക്കുമ്പോൾ പലവട്ടം വാഹനത്തെയും അതിലെ ഡ്രൈവറെയും മാറി മാറി നോക്കുന്നുണ്ട്

ഒറ്റ നോട്ടത്തിൽ തെന്നെ കണ്ടാലറിയാം ജോലി അന്യേഷണവുമായി ഇറങ്ങിയതാണെന്ന്.
ഒരു ഫയൽ കയ്യിലുണ്ട്. വസ്ത്ര ധാരണയും,ബുജികണ്ണാടിയും കാര്യമായ എന്തോ ബിരുദം സൂചിപ്പിക്കുന്നുണ്ട് .ഉച്ച വെയിൽ വിതറുന്ന തീക്കട്ടയിൽ അവനുരുകി ഒലിക്കുന്നു .രോമ കൂപങ്ങളിൽ നിന്നും വിയർപ്പുതുള്ളികൾ ഉറവകളെ പോലെ പൊട്ടി ഒലിച്ച് വസ്ത്രങ്ങളെ കുതിർത്തിയിരിക്കുന്നു.................

വഴികളിൽ നിന്നും അപരിചിതരെ ഞാൻ ഒരിക്കലും വണ്ടിയിൽ കയറ്റാറില്ല ,അത് മറ്റൊന്നും കൊണ്ടല്ല.
അന്നൊരിക്കൽ 
ഒരു അപരിചിതനേയും കയറ്റി വരുന്ന വഴി എന്റെ സ്നേഹിതനെ പൊലീസ് വളയുകയും, പിടിച്ച് ജയിലിലടക്കുകയും, വർഷങ്ങളോളം കാരാഗ്രഹം ജീവിതം നയിച്ചതും അവന്റെ കുറ്റം കൊണ്ടായിരുന്നില്ല. അലിവ് തോന്നി കൂടെ കയറ്റിയ അപരിചിതന്റെ കയ്യിലുണ്ടായിരുന്ന ബേഗിലെ കള്ള്കുപ്പിയും,നശ് വാറും,കളവ്മുതലും തെന്നെയായിരുന്നു.......

പക്ഷെ അറിയില്ല എനിക്കിന്നെന്താണ് സംഭവിച്ചത് .... അവന്റെ മുന്നിലേക്ക് എന്റെ വാഹനം എത്താറായപ്പോൾ
എന്റെ കാലുകളെ ഞാനായിരുന്നില്ല നിയന്ത്രിച്ചത്. ഞാനറിയാതെ എന്റെ കാലുകൾ ബ്രൈക്കിനു മുകളിൽ അമർന്നിരുന്നു ,അവനെയും കടന്നു കുറച്ചു അകലെ എന്റെ വാഹനം നിന്നപ്പോൾ ആകാശത്ത് നിന്നും കൊള്ളിമീൻ പതിക്കുന്ന വേഗത പോലെ നൊടിയിട നേരം കൊണ്ടവൻ എന്റെ വാഹനത്തിന്റെ മുൻ സീറ്റിൽ കയറി കഴിഞ്ഞിരുന്നു

എങ്ങോട്ടാണ് പോകുന്നതെന്നോ ? അവനെന്നോടോ ഞാനവനോടോ ചോദിച്ചിരുന്നില്ല , കുറച്ചു അധിക നേരം ഒരു മൂകത കാറിലും ഞങ്ങൾക്കിടയിലും കുടുങ്ങി നിന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഏ.സി യുടെ കറ്റിലപ്പോൾ അവന്റെ വിയർപ്പ് മണം കലർന്നിരുന്നു ,പെരു വെയിലത്തു കുറച്ചു നേരം നടന്നതിനാലെയുള്ള തീവ്രമയ ക്ഷീണം കൊണ്ട് കണ്ണുകൾ അടച്ച്‌ കൊണ്ട് അവൻ സീറ്റിൽ ചാരികിടക്കുന്നത് ഞാൻ കാണുന്നുണ്ട്..

എന്തെങ്കിലും ഒന്ന് ചോദിക്കാനായി അവന്റെ മുഖത്തേക്ക് ഞാൻ നോക്കുമ്പോൾ ആ കവിളുകൾ നനഞ്ഞിരിക്കുന്നു.
കനത്തൊരു ഏങ്ങൽ അവനിൽ തിളക്കുന്നുണ്ടെന്നു എനിക്ക് മനസ്സിലായി . അന്നേരം ഞാൻ വല്ലതും ചോദിച്ചാൽ അഗ്നി വർവതം കണക്കെ എനിക്ക് മുന്നിൽ പൊട്ടി ഒലിക്കും തീർച്ച ...

ആ ഹ്രദടത്തിലെ തിരമാലകൾ ഒന്നടങ്കിയപ്പോൾ 
പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു തുടങ്ങി 

എന്റെ ഉപ്പ മീൻ വില്പ്പനക്കാരനാണ് 
എന്നെ വളരെ കഷ്ട്ടപ്പാടുകൾ സഹിച്ചിട്ടാണ് പഠിപ്പിച്ചത് 
ഇപ്പോൾ ഞാൻ ഇവിടെ തകരുന്നത് പോലെ തോന്നുന്നു ബായി. 
എന്റെ എല്ലാ ശക്തിയും ചോരുന്നത് പോലെ. മുറിഞ്ഞു മുറിഞ്ഞു ഈ വാക്കുകൾ പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയത് ഞാനറിഞ്ഞു 

വാഹനം ഞാൻ ഹോട്ടലിന്നു മുന്നിൽ നിറുത്തി അവനെ മെല്ലെ ഒന്ന് തട്ടിയുണർത്തി കൊണ്ട് പറഞ്ഞു വാ നമുക്ക് വല്ലതും കഴിക്കാം. ആ നേരം ഒരു ഭ്രമംബാധിച്ചവനെ പോലെ
അങ്ങോട്ടും ,ഇങ്ങോട്ടും ഉറ്റ് നോക്കികൊണ്ട് പിന്നെ ഒരു ഉൾവിളിയാളം കിട്ടിയത് പോലെ അപ്പോഴേക്കും
അവനവനായി മാറിയിരുന്നു ,

ഞാൻ കൊടുത്ത ഭക്ഷണവും കഴിച്ച് ഇലക്ടോണിക് എഞ്ചിനിയറായ അവൻ വിട വാങ്ങുമ്പോൾ എന്റെ കൈകൾ മുറുകെ പിടിച്ചവൻ ഇങ്ങിനെ പറഞ്ഞു മറക്കില്ലാ ഒരിക്കലും

ഇന്ന് എങ്ങിനെ ഭക്ഷണം കഴിക്കും എന്നതിനെ കുറിച്ച് ആലോചിച്ചു നടക്കുമ്പോഴാണ്
എന്നെയും നിങ്ങളെയും ,ഭൂമി ലോകത്തെയും , വാന ലോകത്തെയും നിയന്ത്രിക്കുന്ന നാഥൻ നിങ്ങളിലൂടെ 
ഒരു വഴി തുറന്നുതന്നത് ,,പടച്ചവന്റെ കരുണ കടാക്ഷം നിങ്ങൾക്ക് ഉണ്ടാവട്ടെ, ഉണ്ടാവുക തന്നെ ചെയ്യും

നിന്റെ ശ്രമം ഒരിക്കലും പരാചയം കാണില്ലയെന്നും, 
മനുഷ്യന്റെ നിസ്സഹായമായ അവസ്ഥയിൽ ദൈവിക സഹായം എന്തെങ്കിലും രൂപത്തിൽ നമ്മിലേക്ക് കടന്നു വരുമെന്നും, പ്രതീക്ഷ കൈ വിടാതെ നീ മുന്നോട്ട് പോക ണമെന്നും, ഞാൻ അവനെ ഉണർത്തി ..............

No comments:

Post a Comment