അന്ന്
നെല്ല് കുത്തി
ക്കൊണ്ടിരിക്കെ
അമ്മ ഒരോട്ടമായിരുന്നു.
ഇരുട്ടറയിലെ
അരണ്ട വെളിച്ചം
അനിയന്‍റെ പിറവിക്ക്
സാക്ഷി...
ദൈവം കാരുണ്യവാൻ !
വചനം മുഴങ്ങി കേള്‍ക്കവെ
ഓടി കിതച്ചെത്തിയ
പേറ്റിച്ചിയുടെ അധരങ്ങളിലും
നന്ദി വാക്കുകള്‍ .
തേന്‍ നുണഞ്ഞ അനിയനും
മധുരം രുചിച്ച ഞാനും
മാംസം സേവിച്ച തൊടിയും
ഇന്ന്
ഓക്സിജന്‍ കുറ്റികള്‍
ഉണ്ണിയുടെ പിറവിക്ക്
സാക്ഷി
രക്തം നുകര്‍ന്ന കത്രികയും.
ഉമിനീരു കുടിച്ച ഞാനും.
അന്നം വിഴുങ്ങിയ
രക്ത ദായകരും................................
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല എന്നത് നടക്കുന്നുമില്ല
ReplyDelete