Wednesday, September 25, 2013




തുറന്ന ജാലകം 

..............................
അബുദാബി നഗരത്തിലെ ഉയർന്ന ആ കെട്ടിട സമുച്ചയത്തിലേക്ക് അവൻ കയറി ചെല്ലുമ്പോൾ നേരം ഏറെ വൈകിയിരുന്നു.
വെക്തമായി പറഞ്ഞാൽ ഉച്ച ഭക്ഷണത്തിനുള്ള സമയം കഴിഞ്ഞിട്ട് രണ്ടു മണിക്കൂർ വൈകി എന്ന് തന്നെ പറയാം........ 

പതിനെട്ടാം നിലയിലേക്ക് അവൻ കടന്നു ചെല്ലുമ്പോൾ മദ്യഗന്ധ സാന്ദ്രതയലെ വിങ്ങി നിറഞ്ഞ അകത്തളമായിരുന്നു അവനെ വരവേറ്റത് .
ആടിയും,പാടിയും മദ്യം നുകരുന്നവരുടെ സിഗരറ്റിന്റെ പുകചുരുളുകളിൽ അവനധികനേരം ഇരിക്കാൻ സാധിക്കുമായിരുന്നില്ല. അത് കൊണ്ട് തെന്നെയാവണം മങ്ങിയ പ്രകാശം നേരെ വീഴുന്ന ആ ജാലകത്തിനടുത്ത് അവനിരിക്കുമ്പോൾ പുറം കാഴ്ച്ചകൾ കൂടി കാണാവുന്ന തരത്തിലാണവൻ ഇരുന്നതും ..

പകുതി മാത്രം ഉയർത്തി വെച്ച ജാലക വാതിലിലൂടെ പുറം കാഴ്ച്ചകൾ കണ്ടു കൊണ്ടിരിക്കവെ, അവന്റെ കണ്ണുകൾ ഉടക്കി നിന്ന ആ കാഴ്ച്ച കൂടുതൽ പിരിമുറുക്കങ്ങളിലേക്കാണ് അവനെ ആനയിച്ചത് .

ഖലീഫാ മെഡിക്കൽ ഹോസ്പ്പിറ്റലിന്റെ മോർച്ചറിയുടെ ഭാഗത്തേക്കായിരുന്നു ആ ജാലക വാതിൽ തുറന്നുവെച്ചിരിക്കുന്നത്. മോർച്ചറി കവാടത്തിലെ ശുഭകര മല്ലാത്ത ആ കാഴ്ച്ചകൾ അരുതെന്ന് വിലക്കിയിട്ടും കണ്ണുകൾ പലവട്ടം അവിടേക്ക് തെന്നെ നീണ്ട് ചെന്ന് കൊണ്ടിരിന്നു..

ആദ്യ പെഗ്ഗിൽ നിന്നും ഇഴഞ്ഞു കയറിയ ആനന്ദം ഒരു നിമിഷം മാത്രം ആ മേനിയിൽ താമസിച്ച് എവിടേക്കോ ഊർന്ന് ഇറങ്ങിപോയത് അവനറിഞ്ഞിരുന്നു ,

മോർച്ചറി കവാടത്തിനു മുന്നിൽ നല്ല തിരക്കുണ്ട്‌.....,ചെറിയ ചെറിയ ആൾക്കൂട്ടങ്ങൾ ചിതറി ചിതറി നിന്ന് അടക്കം പറഞ്ഞുകൊണ്ടിരിക്കുന്നു,
ഫർദ്ധധാരിയ ഒരു സ്ത്രിയും ഒരു ബാലികയും ഒഴിഞ്ഞു നിന്ന് ഒരു കല്ലിൽ കൂനിപിടിച്ചിരിക്കുന്നു .

അന്നേരം അവിടേക്ക് കുതിച്ചു വന്നൊരു ആംബുലൻസിൽ നിന്നും വെള്ളപുതപ്പിച്ച മ്രതദേഹം ആരൊക്കയോ താങ്ങിപിടിച്ച്‌ പുറത്തേക്കെടുക്കുമ്പോൾ. ചിതറിനിന്നവർ ഒന്നായി മാറുന്നു . ഓടി കൂടിയ മനുഷ്യക്കോലങ്ങളിൽ പിറകിൽ നിന്ന് സാഹസികമായി ഏന്തി വലിഞ്ഞ് നോക്കി കാണുന്നു ചിലർ .അധികനേരം ആ കാഴ്ച്ച നോക്കി കാണാൻ അവനാകുമായിരുന്നില്ല ,ആ കാഴ്ച്ചയിൽ നിന്നും പിൻ വലിച്ചു കണ്ണുകൾ തിരികെ വരുമ്പോൾ പരസ്പരം കാണാനാവാത്ത തരത്തിൽ സിഗരറ്റിന്റെ പുക പടലങ്ങൾ അവിടെ ആകമാനം നിറഞ്ഞു കവിഞ്ഞിരുന്നു ..,

ഒഴിച്ച് വെച്ച മദ്യഗ്ലാസ് തപ്പി പരതി കൈകളിൽ ഒതുക്കുമ്പോൾ ഒരു ദീഘനിശ്വാസം അവനിൽ നിന്നും പുറത്തേക്ക് ചാടി
പതിയെ പതിയെ നേരിയ വെളിച്ചം കണ്ണുകളിലേക്ക് അരിച്ചു ഇറങ്ങി തുടങ്ങുമ്പോൾ

ആ മദ്യ ശാലയിലെ മങ്ങിയ വെളിച്ചത്തിൽ സുതാര്യമായ നിശാവസ്ത്രങ്ങൾ അണിഞ്ഞവളപ്പോഴും അനുവാചകാരുടെ മുന്നിൽ ആടി തിമിർക്കുകയാണ് .
അനുഭൂതികളുടെ അനവദ്യമായ ലോകത്തേക്ക് വീണ് പോയവർ അവളുടെ അഭിനയ കലയിലെ അടവുകളിൽ ഒന്നായ വശ്യമായ ചിരിയിലും ,ഒളിക്കണ്ണിലും .സകലതും മറന്നു പോയിട്ടുണ്ട് ,ഭ്രമിക്കുന്ന കാഴ്ച്ചക്ക് മുകളിൽ വിരിച്ച ചിലന്തി വലകളിൽ പലരും കിടന്നു പിടയുമ്പോൾ

അജ്ഞാതമായ ഒരു അനിശചിതത്വം അവനെ പിടികൂടിയിരുന്നു അവനെ മാത്രം ,,അപ്പോൾ
ഈ നഗരിക്ക് ഇരട്ടമുഖമുണ്ടെന്നു ആരോടോന്നില്ലാതെ അവൻ പുലമ്പി കൊണ്ടിരുന്നു ......
പിന്നെ എല്ലാം ഒരു യാന്ത്രികം പോലെ.. ശക്തമായ ആ തീരുമാനം മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവിടെ നിന്നും അവൻ ഇറങ്ങി നടക്കുമ്പോൾ
ഒഴിച്ച് വെച്ച ആ ഗ്ലാസിലെ മദ്യത്തിനുമുകളിൽ ചെറു കുമിളകൾ പ്പൊട്ടി കൊണ്ടിരിന്നു ....................

No comments:

Post a Comment