കടത്തിണ്ണയിലെ ആത്മാക്കൾ
.......................................
ആകാശത്തിന്‍റെ പള്ളയിൽ ആരോ ഒരു കത്തി കുത്തി കയറ്റുന്നു .
ഒരു മിന്നലും ശക്തിയായി ഇടിയുമുണ്ടായി .ഛിന്ന പിന്നം പെയ്തിറങ്ങിയ മഴ പിണങ്ങിയും, ഇണങ്ങിയും പിന്നെ പിറു പിറുത്തും കൊഞ്ചിയും ...........താമസിച്ചില്ല മഴയുടെ ആരവം കൊഴുക്കുന്നു.
വെളിച്ചം മായുന്നതും ,ഇരുളുന്നതും നോക്കി നിൽക്കവെ പ്പെട്ടെന്നു വൈദ്യുതി ബന്ധം നിശ്ച്ചലമായി.
ആകസ്മികമായ ആ പ്രവണതയെ കടക്കാരൻ പ്രാകി ".ഒരു മുടിഞ്ഞ മഴ " ആ കവലയിലെ ഒട്ടു മിക്ക കടക്കാരും ആ പ്രാക്കിനെ ഏറ്റു പറയുമ്പോൾ
മെഴുകുതിരിയുടെ വെട്ടം ആ കവലക്ക് പുതിയ ജീവൻ നൽകി കൊണ്ടിരുന്നു ...
ആ പട്ടണത്തിന്‍റെ മുകളിലേക്ക് രാത്രിയുടെ കരിം പുതപ്പ് വീണ് പോയിട്ട് നാഴികകൾ പിന്നിട്ടിരിക്കുന്നു .
ആകാശം ഒരു നക്ഷത്രകുഞ്ഞിനെ പോലും പ്രസവിക്കാത്ത ആ രാത്രി ,
തെരുവ് വിളക്കിന്‍റെ വെട്ടത്തിൽ നിർത്ത മാടുന്ന ചെറു പ്രാണികൾ, അലഞ്ഞ് നടക്കുന്ന നായ കൂട്ടങ്ങൾ ,മേഞ്ഞ് നടക്കുന്ന നാൽകാലികൾ, കടത്തിണ്ണകളിൽ മൂടി പുതച്ചുറങ്ങുന്ന നാടോടികൾ,
നിശബ്ദമായ ആ തെരുവിൽ ഉറക്കമില്ലാതെ ഇരുട്ടിന്‍റെ മറവിൽ ആ കണ്ണുകൾ എന്തിനെയോ പ്രതീക്ഷിച്ച് കൊണ്ട് നിലയുറപ്പിച്ചു .
ഭൂമിക്കും ആകാശത്തിനും ഇടയിലുള്ള ലോകത്ത് നിന്നും ആത്മാക്കൾ കൂട്ടംകൂട്ടമായി ആ തെരുവിലേക്ക് ഇറങ്ങി കൊണ്ടിരുന്നു. ആർത്തിയുടെ ആഴക്കയങ്ങളിൽ മുങ്ങി മരിച്ച ഒരു ആത്മാവിനെയും ചുമന്നു കൊണ്ട് അവർ പോകുകയാണ് ഭൂമിക്കടിയിലെ ആകാശത്തേക്ക്
അന്നേരം കാത്തു നിന്ന ആ കണ്ണുകൾ തിളങ്ങി കൊണ്ടിരുന്നു.
ഭ്രാന്തമായ ഒരു ആവേശം ആ ഉടലിൽ തുള്ളി ചാടി . നിശബ്ദമായ ഒരട്ടഹാസം അവിടെ മുഴങ്ങിയപ്പോൾ നാൽകാലികൾ കാതുകൾ കൂർപ്പിച്ചു പിടിച്ചു .
പെടുന്നനെ എന്തോ ഒന്ന് കണ്ട് ഭയന്നത് പോലെ തെരുവിലെ ഒരു നായയാണ് ആദ്യം കുരച്ചു തുടങ്ങിയത് .പിന്നെ പിന്നെ ആ തെരുവിലെ ഓരോ നായകളും അത് ഏറ്റ് കുരക്കാൻ തുടങ്ങി
കടത്തിണ്ണയിൽ അഭയം തേടി ഉറങ്ങി കിടന്ന ആ ബാലിക
ഭയാനകമായ ആ അന്തരീക്ഷത്തിലേക്ക് കണ്ണുകൾ തുറന്നു ആന്തരികമായ ചില നിർദേശങ്ങൾ കിട്ടിയവളെ പോലെ അവൾ ആ കണ്ണുകളെയും ലക്ഷ്യമാക്കി നടന്നു കൊണ്ടിരുന്നു
എഴുതികൊണ്ടിരിക്കുന്ന കഥയിൽ നിന്നും
.......................................
ആകാശത്തിന്‍റെ പള്ളയിൽ ആരോ ഒരു കത്തി കുത്തി കയറ്റുന്നു .
ഒരു മിന്നലും ശക്തിയായി ഇടിയുമുണ്ടായി .ഛിന്ന പിന്നം പെയ്തിറങ്ങിയ മഴ പിണങ്ങിയും, ഇണങ്ങിയും പിന്നെ പിറു പിറുത്തും കൊഞ്ചിയും ...........താമസിച്ചില്ല മഴയുടെ ആരവം കൊഴുക്കുന്നു.
വെളിച്ചം മായുന്നതും ,ഇരുളുന്നതും നോക്കി നിൽക്കവെ പ്പെട്ടെന്നു വൈദ്യുതി ബന്ധം നിശ്ച്ചലമായി.
ആകസ്മികമായ ആ പ്രവണതയെ കടക്കാരൻ പ്രാകി ".ഒരു മുടിഞ്ഞ മഴ " ആ കവലയിലെ ഒട്ടു മിക്ക കടക്കാരും ആ പ്രാക്കിനെ ഏറ്റു പറയുമ്പോൾ
മെഴുകുതിരിയുടെ വെട്ടം ആ കവലക്ക് പുതിയ ജീവൻ നൽകി കൊണ്ടിരുന്നു ...
ആ പട്ടണത്തിന്‍റെ മുകളിലേക്ക് രാത്രിയുടെ കരിം പുതപ്പ് വീണ് പോയിട്ട് നാഴികകൾ പിന്നിട്ടിരിക്കുന്നു .
ആകാശം ഒരു നക്ഷത്രകുഞ്ഞിനെ പോലും പ്രസവിക്കാത്ത ആ രാത്രി ,
തെരുവ് വിളക്കിന്‍റെ വെട്ടത്തിൽ നിർത്ത മാടുന്ന ചെറു പ്രാണികൾ, അലഞ്ഞ് നടക്കുന്ന നായ കൂട്ടങ്ങൾ ,മേഞ്ഞ് നടക്കുന്ന നാൽകാലികൾ, കടത്തിണ്ണകളിൽ മൂടി പുതച്ചുറങ്ങുന്ന നാടോടികൾ,
നിശബ്ദമായ ആ തെരുവിൽ ഉറക്കമില്ലാതെ ഇരുട്ടിന്‍റെ മറവിൽ ആ കണ്ണുകൾ എന്തിനെയോ പ്രതീക്ഷിച്ച് കൊണ്ട് നിലയുറപ്പിച്ചു .
ഭൂമിക്കും ആകാശത്തിനും ഇടയിലുള്ള ലോകത്ത് നിന്നും ആത്മാക്കൾ കൂട്ടംകൂട്ടമായി ആ തെരുവിലേക്ക് ഇറങ്ങി കൊണ്ടിരുന്നു. ആർത്തിയുടെ ആഴക്കയങ്ങളിൽ മുങ്ങി മരിച്ച ഒരു ആത്മാവിനെയും ചുമന്നു കൊണ്ട് അവർ പോകുകയാണ് ഭൂമിക്കടിയിലെ ആകാശത്തേക്ക്
അന്നേരം കാത്തു നിന്ന ആ കണ്ണുകൾ തിളങ്ങി കൊണ്ടിരുന്നു.
ഭ്രാന്തമായ ഒരു ആവേശം ആ ഉടലിൽ തുള്ളി ചാടി . നിശബ്ദമായ ഒരട്ടഹാസം അവിടെ മുഴങ്ങിയപ്പോൾ നാൽകാലികൾ കാതുകൾ കൂർപ്പിച്ചു പിടിച്ചു .
പെടുന്നനെ എന്തോ ഒന്ന് കണ്ട് ഭയന്നത് പോലെ തെരുവിലെ ഒരു നായയാണ് ആദ്യം കുരച്ചു തുടങ്ങിയത് .പിന്നെ പിന്നെ ആ തെരുവിലെ ഓരോ നായകളും അത് ഏറ്റ് കുരക്കാൻ തുടങ്ങി
കടത്തിണ്ണയിൽ അഭയം തേടി ഉറങ്ങി കിടന്ന ആ ബാലിക
ഭയാനകമായ ആ അന്തരീക്ഷത്തിലേക്ക് കണ്ണുകൾ തുറന്നു ആന്തരികമായ ചില നിർദേശങ്ങൾ കിട്ടിയവളെ പോലെ അവൾ ആ കണ്ണുകളെയും ലക്ഷ്യമാക്കി നടന്നു കൊണ്ടിരുന്നു
എഴുതികൊണ്ടിരിക്കുന്ന കഥയിൽ നിന്നും
No comments:
Post a Comment