ഇരട്ട മുത്തം
..............................
ചില കാഴ്ച്ചകൾ അങ്ങിനെയാണ്
വല്ലാതെ നമ്മെ നോവിക്കും .ഒരു നീറ്റലായി മനസ്സിൽ അങ്ങിനെ കിടക്കും
കാലങ്ങളോളം അത് നമ്മെ പിന്തുടർന്നു കൊണ്ടേയിരിക്കും.............
അബുദാബി പച്ചക്കറി മാർക്കറ്റിൽ അന്ന്
അയാൾ എന്നെ തെന്നെയാണ് ശ്രദ്ധിച്ചു കൊണ്ടിരുന്നത്. എന്‍റെ ഓരോ ചലനങ്ങളിലും അയാളുടെ കണ്ണുകൾ ഇറുകുന്നതും,വികസിക്കുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു ..
ഒരു നിമിഷം,
ഒരേ ഒരു നിമിഷം
ആ കണ്ണുകൾ എന്നിൽ ഉടക്കി നിന്ന് കൊണ്ട് ഏതോ ഒരു ഓർമയുടെ അറ്റം വരെ സഞ്ചരിച്ചു തിരികെ വരുമ്പോൾ അയാൾ കരയുന്നുണ്ടായിരുന്നു .വിങ്ങി ,വിങ്ങി,പ്പൊട്ടി, പ്പൊട്ടി
കരയുകയായിരുന്നു..
തിങ്ങി തിങ്ങി വന്ന കണ്ണീർ തുള്ളികൾ പതിഞ്ഞ പച്ചക്കറി മാർക്കറ്റിലെ മണൽ തരികൾ പോലും അയാളുടെ കുടെ കരയുന്നുണ്ടെന്നു എനിക്ക് അന്ന് തോന്നിയിരുന്നു
കരഞ്ഞു കലങ്ങിയ കണ്ണുമായി എന്‍റെ അടുത്തേക്ക് വന്നയാൾ എന്നെ കെട്ടി പിടിച്ചു കവിളിൽ ഒരുമ്മ നൽകിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ആ പ്രവർത്തിയിൽ ഞാൻ അന്ധാളിച്ചു നിൽക്കുമ്പോൾ അതിനിടയിൽ ആ മാർക്കറ്റിൽ എവിടെയോ അയാൾ മറഞ്ഞിരുന്നു..
സ്ഥലകാല ബോധം വീണ്ടെടുത്തു ഞാൻ അയാളെ തിരഞ്ഞ് ആ മാർക്കറ്റ് മുഴുവൻ തേടി അലഞ്ഞിട്ടും അന്ന് എനിക്ക് അയാളെ അവിടെവിടെയും കണ്ടെത്താനായിരുന്നില്ല..
എന്തിനാണ് അയാൾ കരഞ്ഞത് ? എന്തിനാണ് അയാൾ എന്‍റെ കവിളിൽ മുത്തം തന്നത് ? ചിന്തകൾ അന്ന് എന്‍റെ കുടെ വിരുന്നു തെന്നെയായിരുന്നു . അന്നത്തെ രാത്രി കുറെയേറെ കഴിഞ്ഞിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ,തിരമാലകൾ ഒഴിച്ചുള്ള സകലതും ഉറങ്ങി പ്രപഞ്ചത്തിലേക്ക് മയങ്ങി വീണിട്ടും എന്തോ ഒരു വല്ലായ്മ എന്നിൽ ഗ്രസിച്ചിരിക്കുന്നു ..ഞാനറിയാത്ത ഏതോ ഒരു ദുഖം എനിക്കുള്ളത് പോലെ. മാത്രമല്ല ഞാനറിയാതെ ഞാൻ അന്ന് കരഞ്ഞു .
എന്റെ മുറിയിലെ തന്തയായ ശിതീകരണ യന്ത്രം മുക്കിയും മൂളിയും ഏതോ വലിയ ചുരം കയറി കൊണ്ടിരിന്നു. എന്‍റെ എല്ലാ ഭാരവും ചുമന്നു കൊണ്ട്
പക്ഷെ അയാളുടെ മുഖം അപ്പോഴും ഒരു ചോദ്യം പോലെ എനിക്ക് ചുറ്റും നടക്കുന്നത് പോലെ
അയാൾ എന്‍റെ കുടെ റുമിൽ ഉള്ളത് പോലെ
പ്പെട്ടെന്നു ഒരു സംശയം എനിക്ക് തോന്നി.
ആരോ ഒരാൾ റുമിൽ നിന്നും പിൻവലിഞ്ഞുവോ ?
ഇല്ല എനിക്ക് തോന്നിയതാവാം .അതെ രണ്ടു കണ്ണുകൾ എന്നെ ശ്രദ്ധിച്ചു കൊണ്ട് ഇവിടെ നിന്നിരുന്നില്ലേ ?ഇല്ല തോന്നിയതാവാം എന്നാശ്വസിക്കാൻ ശ്രമിക്കുമ്പോഴും ഉള്ളിന്‍റെ ഉള്ളിൽ ഒരു നേരിയ നടുക്കം തോന്നാതിരുന്നില്ല
പിന്നെ പുറത്തു നിന്നും കേൾക്കുന്ന ഓരോ അനക്കവും എന്നിൽ ഒരു തരം ഭീതി പടർത്തി അത് അങ്ങിനെയാണല്ലോ.എന്തെങ്കിലും ഒരു പേടി തട്ടിയ മനസ്സിൽ പിന്നെ തോന്നുന്നതെന്തും ഭീതിയുടെ പരിവേഷമുള്ളതാകും ............
മനസ്സ് മറ്റോരോ കാര്യങ്ങളിലേക്ക് തിരിച്ചു വിട്ടു ഞാൻ ഉറക്കിനായി കിടന്നു കൊടുത്തു .പതിയെ പതിയെ ഒരു നേർത്ത ഉറക്കം കണ്‍പോളകളെ തഴുകാൻ തുടങ്ങി. പിന്നെ കാര്യമായ ഉറക്കിലേക്കും
ആ രാത്രി അവസാനിച്ചു ,പകൽ കടന്നു വന്നു .............
പകലും രാത്രിയും പുതു വസ്ത്ര മണിഞ്ഞു മാറി മാറി എനിക്ക് മുന്നിലൂടെ കടന്നു പോയികൊണ്ടിരുന്നപ്പോഴും എന്‍റെ കണ്ണുകൾ അയാളെ തേടി കൊണ്ടിരുന്നു ,നമ്മൾ ആഗ്രഹിക്കുന്ന ഒരു കാര്യം സാധിപ്പിച്ചു തരാൻ ഈ പ്രപഞ്ചവും അതിലെ ചരാചരങ്ങളും നമുക്ക് കൂട്ട് നിൽക്കും എന്ന് പറഞ്ഞ പൌലോ കൊയ്ലയുടെ വാക്കുകൾ അത് എത്ര ശെരിയാണ് .കാലം എനിക്ക് വേദി ഒരുക്കി തന്നു എന്ന് തന്നെ പറയട്ടെ ....
ഇന്നലെ ഞാൻ അയാളെ വിണ്ടും കണ്ടു മുട്ടി..
നിരബാധിച്ച താടി രോമങ്ങളെ തലോടി കൊണ്ട് അയാൾ ആ ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾക്ക് അഭിമുഖ മായി ഞാനിരുന്നു ,പതിയെ പതിയെ ഓരോന്ന് ചോദിച്ചറിഞ്ഞു കൊണ്ടിരിക്കവെ
ഒരിറ്റ് കണ്ണ്നീർ തുള്ളി എന്നിൽ നിന്നും അയാൾക്ക് മുന്നിൽ അടർന്നു വീണു ...പിന്നെ ഒട്ടും താമസിച്ചില്ല അയളെ കൂട്ടിപിടിച്ചുകൊണ്ട് രണ്ട് കവിളിലും മുത്തം നൽകി ഞാൻ മെല്ലെ അവിടെ നിന്നും വിട വാങ്ങി.
ഒറ്റപെടലിന്‍റെയും നൊമ്പരത്തിന്‍റെയും ചുഴിയിൽ പെട്ട്പോയ ആ വ്യദ്ധന്‍റെ ചേതോവികാരങ്ങൾ കുറിക്കാൻ എന്‍റെ കയ്യിൽ വാക്കുകളില്ലാ.......
ശുഭം......... മുസ്തു,ഊർപ്പായി
ആരായിരുന്നു?
ReplyDelete