പാട്ടക്കാരൻ
..............................
ഇന്നലകളിലെ പകലിലേക്ക്
പതുങ്ങി പതുങ്ങി രാത്രികൾ പടി കടക്കുമ്പോൾ
കവലകളിൽ ആട്ടിൻ തോലിട്ടവർ രതിവില്‍പ്പനക്ക് ഇടം തേടികൊണ്ടിരുന്നു.
ഒച്ച വെക്കാതെ
വില പേശലുകളില്ലാതെ
ഇരുളിൽ നിരത്തി വെച്ച
രതികൾ കളിമണ്‍ പ്രതിമകളായി മാറുമ്പോൾ
നരച്ച വിളക്കിൻ വെട്ടങ്ങളിൽ കണ്ണുകൾ കൗശല ഭാഷ സംസാരിക്കും നേത്രങ്ങൾ കൂട്ടി മുട്ടി ബിരുദം നേടിയവർ രതികളെ പാകം ചെയ്യാനായി വിറകൊരുക്കുമ്പോൾ ജനേന്ദ്രിയങ്ങളിൽ ഉറുമ്പ് അരിച്ച് കൊണ്ടിരിക്കും
ഒടുവില്‍ പാമ്പുകള്‍ ഉറയോഴിഞ്ഞു മാളം വിടുമ്പോള്‍ കടിച്ചു തുപ്പിയ ഒരു ജന്മം
നിണച്ചാലിൽ കിടന്നു മോങ്ങി
ഇതൊന്നും അറിയാതെ ഉടയോന്‍ പാട വരമ്പിൽ കൂനി പിടിച്ചിരുന്നു
നരച്ച വിളക്കിൻ വെട്ടങ്ങളിൽ കണ്ണുകൾ കൗശല ഭാഷ സംസാരിക്കും നേത്രങ്ങൾ കൂട്ടി മുട്ടി ബിരുദം നേടിയവർ രതികളെ പാകം ചെയ്യാനായി വിറകൊരുക്കുമ്പോൾ ജനേന്ദ്രിയങ്ങളിൽ ഉറുമ്പ് അരിച്ച് കൊണ്ടിരിക്കും
ഒടുവില്‍ പാമ്പുകള്‍ ഉറയോഴിഞ്ഞു മാളം വിടുമ്പോള്‍ കടിച്ചു തുപ്പിയ ഒരു ജന്മം
നിണച്ചാലിൽ കിടന്നു മോങ്ങി
ഇതൊന്നും അറിയാതെ ഉടയോന്‍ പാട വരമ്പിൽ കൂനി പിടിച്ചിരുന്നു
ഉടയോന്‍ അറിയുന്നുണ്ടാവും എല്ലാം!
ReplyDelete