Saturday, October 3, 2015

കണ്‍ത്തടത്തിനടിയിൽ നിന്നാണ്
ഈ വെളിച്ചം ജനിക്കുന്നത്.
അവിടെ വെച്ച് തെന്നെയാണ്
ഈ വെളിച്ചം മരിക്കുന്നതും.
എന്റെ തെരുവിൽ
പ്രകാശിച്ചു കൊണ്ടിരുന്ന
വിളക്കിന് നേരെ ആരാണ് ഇങ്ങിനെ ഈതിയത്.
എന്റെ നയനങ്ങൾക്ക് ദ്രിശ്യമായിരുന്ന തീ നാളം
എങ്ങോട്ടാണ് ഓടി മറഞ്ഞത്
തീ നാളത്തിന് സംഭവിക്കുന്ന
അസ്തമയം പോലെ നമ്മളും അസ്തമിക്കുന്നു.
ചിലപ്പോൾ എണ്ണ വറ്റി വിളക്കണയും പോലെ
ചിലപ്പോൾ ഊതി കെടുത്തും പോലെ
ഓരോ മരണങ്ങളും നമ്മോട് എന്താണ് വിളിച്ചു പറയുന്നത്
കാലമെത്താതെ എത്ര എത്ര പേരാണ് നമ്മുക്കിടയിൽ നിന്നും മരണത്തിലേക്ക് വഴുതി വീഴുന്നത്.
എന്നിട്ടും നമുക്ക് കുലക്കമില്ല.
ഭയം നമ്മെ ഒട്ടും പിടികൂടുന്നില്ല.
കുറച്ചു നേരത്തെ മൗനം,
കുറച്ചു നേരത്തെ ചിന്ത.
പിന്നെ ഒരു നെടുവീർപ്പ് തീർന്നു.
പിന്നെയും നമ്മൾ പഴയപടി.
നമ്മുടെ മനസ്സും പഴയ പടി.
പലരും ഇന്ന് കരയാൻ പോലും മറന്നിരിക്കുന്നു.
ഓരോ മരണവും നിമിഷങ്ങൾക്കകം വിസ്മരിക്കപ്പെടുന്നു.
നൈമിഷികമായ വികാരങ്ങളെ താലോലിച്ചു കൊണ്ട് ചിരിക്കാനും ആനന്ദിക്കാനും മാത്രമേ പലരും ഇന്ന് ശ്രമിക്കുന്നുള്ളൂ.
പക്ഷെ കരഞ്ഞു പോകും
സ്വന്തങ്ങൾ വിട പറയുമ്പോൾ
അതും കാലമെത്താതെ വിട പറയുമ്പോൾ
കരഞ്ഞ് കരഞ്ഞ് കണ്ണീർ തുള്ളികൾ കൊണ്ടവർ
മീസാൻ കല്ലിനെ സ്നാനം ചെയ്യപ്പെടുമ്പോൾ
കാഴ്ച്ചക്കാരായി നോക്കി നിൽക്കവെ
ഹൃദയമുള്ളവർ ആരും കരഞ്ഞു പോകും
ചേതനയറ്റ ശരീരം ഭൂമിയിൽ ഉപേക്ഷിക്കപ്പെടുമ്പോൾ
ആർക്കും വേണ്ടാത്ത ശരീരം ഭൂമിക്ക് തന്നെ നൽകുമ്പോൾ
ഹൃദയമുള്ളവർ ആരും കരഞ്ഞു പോകും

3 comments: