Tuesday, March 3, 2015

ചിതലുകൾ
ഓർമകളുടെ താളുകൾ
ചിതലുകൾക്ക് തുറന്ന് വെച്ചിട്ടും
ചിതലുകളെ കാണാനില്ല.
വേദനകളെ തിന്ന് തീർത്ത്
ശമനൗഷധത്തെ പുരട്ടുന്നവർ
പാറ്റകളായി രൂപം
പ്രാപിക്കാനുള്ള കാത്തിരിപ്പിലാണ്
കണ്ണും കാതും കൂർപ്പിച്ച് ആകാശ ചെരുവിലേക്ക്
ചിറകുകൾ വിടർത്താനായി
ഇടിയും,മിന്നലും നേർക്ക് നേരെ നിന്ന് കലമ്പലുകൾ
വാരി വിതറുന്നതും കാതോർത്ത് .
മുറിവേറ്റ് നീലിമ നിറം മങ്ങും
ആകാശ പള്ളയിൽ മിന്നലുകൾ കഠാര മുന ആഴ്ന്ന്
ഇറക്കുമ്പോൾ കലുഷമായ കൽപനകൾ
യുദ്ധം പ്രഖ്യാപിക്കുകയും
മഴമേഘങ്ങളെ അണി നിരത്തുകയും
മാനം ക്ലാവ് പിടിച്ച് തവിട്ട് നിറം ഏറ്റ് വാങ്ങുകയും
ചെയ്യുന്ന മുഹൂർത്തം
ചിതലുകൾ പാറ്റകളായി മാറുകയാണ്
മടക്കി വെച്ച ഒരു പരിണാമ വാദം
എനിക്ക് മുന്നിൽ പുനർ ജനിക്കുകയാണ്
വാനിന്റെ അന്തപുരത്തിലെ
വെള്ളി നക്ഷത്രങ്ങൾ മിന്നി മിനുങ്ങുന്നു
തരിവള യുടഞ്ഞ് ചിതറുന്ന മഴമുത്തുകൾ
ഉണർവുകൾ സമ്മാനിക്കുന്നു
മൃദുല കാളിമ തൂവൽസ്പർശം
ഹോ ജിവിതം
എത്ര മനോഹരം
ചിതലുകളെ കാണുന്നില്ല
നിമിഷ ജീവിതം
മോഹിച്ച് പാറ്റകൾ ഇങ്ങിനെ പുറത്തേക്ക് തള്ളി കയറുന്നത്
മറ്റൊന്നും കൊണ്ടല്ല
വേദനകളെ തിന്ന് ചിതലുകളായി
ജീവിക്കുന്നതിനേക്കാൾ മഹത്തരമാണ് ഒരേ ഒരു നിമിഷത്തിലെ ജീവിതം സമ്മാനിക്കുന്ന ഓർമകളിൽ മരിച്ചു വീഴുന്നത്
എന്ന തിരിച്ചറിവ് തെന്നെയാകാം
ഒരു പക്ഷെ

4 comments:

  1. വളരെ ഷാര്‍പ് ആണല്ലോ!

    ReplyDelete
  2. musthu . nengale contact cheyyanulla oru id tharanam.
    oru karyam chodikana

    ReplyDelete