Saturday, October 3, 2015

ഇന്നലെ രാവിലെ
പത്ര വിതരണക്കാരനേയും നോക്കി കണ്ണുകൾ
പലവട്ടം റോഡിലേക്ക് പാഞ്ഞ് പോകുന്നുണ്ടായിരുന്നു.
ഇന്നലെ ഉച്ചക്ക് 
പെയ്തൊഴിഞ്ഞ മഴയിൽ
മുറ്റത്ത്‌ തളം കെട്ടിയ കൊച്ചു വെള്ളക്കെട്ടിന് മുകളിൽ_
പാറി പറന്ന് വീണ് തുമ്പി പലവട്ടം ദാഹമകറ്റുന്നത്
കൗതുകത്തോടെ ഈ കണ്ണുകൾ നോക്കി കാണുന്നുണ്ടായിരുന്നു
ഇന്നലെ വൈകുന്നേരം
വിളക്കിന്റെ വെട്ടത്തിൽ
ചുമരിൽ ഗൌളികൾ അരിച്ചിറങ്ങി ഇര പിടിക്കുന്നതും
പിടഞ്ഞ് പിടഞ്ഞ് ഇരകൾ ഭക്ഷണമാവുന്നതും ഈ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു
ഇന്ന് രാവിലെ
പത്ര വിതരണക്കാരൻ
ചരമ കോളത്തിൽ ഇടം പിടിച്ചിരിക്കുന്നു.
ഇന്ന് ഉച്ചക്ക്
മുറ്റത്ത്‌ തളം കെട്ടിയ വെള്ളക്കെട്ടിന് മുകളിൽ
തുമ്പിയുടെ ചിറക് പൊട്ടി വീണ് പൊന്തി കിടക്കുന്നു.
ഇന്ന് വൈകുന്നേരം
ഉമ്മയുടെ മാറാല കൊള്ളി തട്ടി ഗൌളിയുടെ_
വാലറ്റു നിലം പതിച്ചിരിക്കുന്നു
രജീഷ് മുങ്ങി മരിച്ചിരിക്കുന്നു.
മിൻഹാസ് വൈദ്യുതി അഘാതമേറ്റും
മരണങ്ങൾ രംഗ ബോധമില്ലാതെ കടന്നു വരുന്നു.
ഹൃദയാന്തരങ്ങളേ നുള്ളി നോവിച്ച്
മാതൃഹൃദയങ്ങളെ പ്രകമ്പനം കൊള്ളിച്ച്
പ്രകൃതിയെ മൂകതയിലേക്ക് തള്ളി വിട്ട്
മരണങ്ങൾ യാത്ര തുടരുമ്പോൾ
സ്വർഗ്ഗ നിലാവിന്റെ അലങ്കാരങ്ങൾ വാരി പുതച്ച്
അദ്രിശ്യമായ സ്വപ്ന ലാവണ്യങ്ങളുടെ ആരാമങ്ങളിലേക്ക്
അവർ യാത്ര പോകുന്നു ദൈവത്തിന്റെ പ്രേമ ഭാജനമായി......
മാലാഖമാർ ആത്മാക്കളെ
വെള്ള പുതപ്പിച്ച്‌ പടിഞ്ഞാറിന്റെ മുക്ക് തോണ്ടി
മുളം കാടുകളിലൂടെ കടന്നു വരുന്ന
ഇളം തെന്നലുകൾ പാട്ടുകൾ പാടി
നീലാ വെളിച്ചത്തിൽ കുതിർന്ന മേഘ പാളികൾ
മഞ്ഞിൻ ശകലങ്ങൾ കൊണ്ട് പൂക്കൾ വിതറി
ആതമാവിന്റെ ഇതളുകൾ ഓരോന്നായി കടന്ന് കടന്ന്
ആകാശത്തിന്റെ നീലിമയിൽ മന്ദാരപ്പൂക്കളായി
അവർ മാറി കൊണ്ടിരിക്കുന്നു

3 comments: