Tuesday, March 3, 2015

നിസാം
കാലമേ
മോന്ത ബുക്ക് സത്യം
ഒട്ടും വേദനയില്ലാതെ
മനസ്സ് പ്രസവിക്കുമ്പോൾ
സ്നേഹമെന്ന് പേരിട്ട് വിളിക്കണം
തെല്ല് വേദനയോടെ മനസ്സ്
പ്രസവിക്കുമ്പോൾ
ദുഃഖമെന്ന് പേര് നൽകണം
ഒന്നും അറിയാതെയുള്ള
പ്രസവങ്ങൾക്ക് ഭാവമെന്നും
വിചാരമെന്നും പേരിട്ട് വിളിക്കണം
അവസാന പ്രസവത്തിലെ
കുഞ്ഞിന് ഭയമെന്നും
നിങ്ങൾക്ക് പേര് നൽക്കാം
ഒരുമയോടെ അവർ
പുരാതനമായ കുഴിമാടങ്ങൾ
തേടി പോകണം
കാലഹരണപ്പെട്ട് ദ്രവിച്ച് പോയ
രണ്ട് മീസാൻ കല്ലുകൾക്കിടയിൽ നിന്ന്
കുഞ്ഞാപ്പുവിനെ പുനർ ജനിപ്പിക്കണം
തെരുവിലൂടെ കുഞ്ഞാപ്പുവിനെ
ആനയിക്കപ്പെടുമ്പോൾ
ഗോവിന്ദ് ചാമിയും,നിസാമും
കടല കൊറിക്കുന്നത് കണ്ട്
കുഞ്ഞാപ്പു തലമിന്നി വീഴും
ബോധത്തിനും
അബോധത്തിനുമിടയിലുള്ള
നൂൽ പാലത്തിൽ വെച്ച്
കുഞ്ഞാപ്പു നിങ്ങളോട് കുഴിമാടം
വനാന്തരത്തിൽ തീർക്കണമെന്ന്
ഒസ്യത്ത് പറയും
ഗർജനത്തിലും
ഭോജനത്തിലും
ഒട്ടും മാറ്റമില്ലാത്തവർ
അന്നും ഇന്നും കാട്ട് മൃഗങ്ങളാണെന്ന
തിരിച്ചറിവിൽ നിന്ന്

2 comments: