Tuesday, March 3, 2015

വേദന തുമ്പത്തിരിന്ന് കുറുകി കരയുന്ന
ആത്മാക്കളുടെ നെഞ്ചിനാഴങ്ങളിൽ
നെരിപ്പോടുകൾ വിള്ളലുകൾ തീർക്കുമ്പോൾ
ഊരാകുടുക്കുകൾ ഊരി വിട്ട വളയങ്ങൾ
ദുർബലതയുടെ ഭ്രാന്താലയങ്ങളിൽ നിന്ന് 
കണ്ണിമകൾക്ക് മുന്നിൽ മാസ്മരികത പണിയും
കൊത്ത് ചാരുതയും,തങ്ക ലിപികളും ആവരണം ചെയ്യപ്പെട്ട
ബോധ ഭിത്തിയിൽ പിരിഞ്ഞു കയറിയ
ദുസ്വപ്നങ്ങളുടെ ആണികൾ തുരുമ്പ് തീർക്കുന്ന
ഇടവഴികളിൽ വെച്ച് കറുപ്പും,വെളുപ്പും
മല്ല യുദ്ധങ്ങളിലേർപ്പെടുന്ന മുഹൂർത്തം
കറുപ്പിന് മുകളിൽ വെളുപ്പ്‌ കൊടി നാട്ടുമ്പോൾ
കൂട്ടം തെറ്റി വന്ന ആത്മഹത്യകളും
ഏകാന്തതയിൽ ഇടറിയ കാലൊച്ചകളും
കർണ്ണപടങ്ങളിൽ വന്നലക്കും...
കതകിന് മുട്ടാതെ ആത്മഹത്യ
പതിവ് പോലെ ഇന്നും ഈ തെരുവിലൂടെ കടന്നു പോകുന്നു

6 comments: