പിന്നെ തൂലികയിലൂടെ
അക്ഷരങ്ങളൊഴുകും
വെളുത്ത താളിലവ -
അച്ചടക്കമില്ലാത്ത
വാക്കുകളായ് നിറയും.
ഗദ്യമോ, പദ്യമോ -
യെന്നറിയാനാവാത്തവിധം
വക്കുകൾ കലഹിച്ച് ,
താളിന്റെ അവസാന
വരിവരേ അണിനിരക്കും.
തുടർന്നാൺ യുദ്ധം തുടങ്ങുന്നത്...!!
തൂലിക പടവാളായ്
തലങ്ങും വിലങ്ങും വെട്ടും.
വരികൾക്കിടയിലൊളിച്ച വാക്കുകളെ
തിരഞ്ഞ് പിടിച്ച് കുത്തും.
വെളുത്ത താൾ
ചോര ചിതറി ചുവന്നൊരു
പടർക്കളമാവും.
മുറിവേറ്റ് വീണ
വാക്കുകളുടെ നിലവിളിയുയരും.
അവസാനം ചോര -
പടർന്ന് കുതിർന്ന താൾ
നടുകെ രണ്ടായി പിളരും.
പിന്നെ നാലാവും, എട്ടാവും.....
അതിൽ നിന്നും വെട്ടി വീഴ്ത്തിയ
ആശയത്തിൻ കരളെടുത്ത് ചവക്കും.
ചുടുചോരയുടെ രുചിയറിയും.
അപ്പോഴും കൈവെള്ളയിലെ
പിളർന്ന താളിന്റെ കഷ്ണങ്ങളിലൊന്നിൽ
കവിതയുടെ ഹൃദയം
കിടന്ന് തുള്ളുന്നുണ്ടാവും.
ശേഷം... !
ചവറുകൊട്ടയിലേക്ക് നീട്ടി ഒരേറാൺ.
കൂടെ കാർക്കിച്ചൊരു തുപ്പലും.
അപ്പോഴാൺ മനസ്സ് ഒന്ന് ശാന്തമാവുക.
No comments:
Post a Comment