Friday, October 4, 2013




അയാളുടെ വാക്കുകൾ 

.................................................
മുക്രയിട്ട് വിദൂരതയിലേക്ക് കുതിക്കാനെന്നവണ്ണം വിഗ്രതയോടെ കാത്തു കിടന്ന ആ ബസ്സിനകത്ത് ഞാനിരിക്കുമ്പോൾ ഒരു ആലസ്യം എന്നെ പിടികൂടിയിരുന്നു

കൊഴിഞ്ഞു വീണ സ്വപ്നങ്ങളുടെ ശവപ്പെട്ടികൾ കാറ്റ് നെറിയിട്ട മണൽ കൂനകൾക്ക് ഭക്ഷണമാകുമ്പോൾ അമ്പരപ്പോടെ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന മിസാൻ കല്ലിനെ പോലെയായിരുന്നു ഞാനപ്പോൾ 

ഓർമകളെ മേയാൻ വിട്ട് പതിയെ പതിയെ നിദ്രയുടെ മാറിലേക്ക് ഒളിക്കണ്ണിട്ട് പതുങ്ങി പോകുമ്പോൾ, എവിടെ നിന്നോ ഉപ്പ് രസത്തോടൊപ്പം മിശ്രിതം ചേർന്ന് പുളിച്ച പൊറോട്ട മാവിന്റെ ഗന്ധം ബസ്സിനകത്ത് കലരുന്നത് ഞാൻ അറിഞ്ഞു കൊണ്ടിരിന്നു ,

പോകെ പോകെ അസ്സഹ്യമായ ഗന്ധം എനിക്ക് ചുറ്റും മാത്രം മൂളി നടക്കുന്നതായി അനുഭവപ്പെട്ടപ്പോൾ ഞാൻ മെല്ലെ പരിസരം വീക്ഷിച്ചു. നിരാശയോടെ പിൻ വാങ്ങാൻ ഒരുങ്ങിയപ്പോഴാണ്‌ തൊട്ടരികിലിരിക്കുന്നയാളുടെ മുകളിൽ എന്റെ കണ്ണുകൾ പതിഞ്ഞത് തെല്ല് അമ്പരപ്പോടെയാണ് അടി മുടി ഞാനയാളെ വീക്ഷിച്ചത്. 

എന്തൊക്കയോ കോറി വലിഞ്ഞ് പാടുകൾ വീണ നഖങ്ങൾ, കരുവാളിച്ച മുഖം, പച്ചപ്പായൽപിടിച്ച ചെരിപ്പുകൾ, വിള്ളൽ വീണ്പ്പൊട്ടിയ ഉപ്പൂറ്റികൾ, പാറിപറന്ന മുടി , ചെളിനിറഞ്ഞ ഹീനമായി കിടക്കുന്ന ചെവിയുടെ ഉൾവശം. അയാളുടെ വിയർപ്പിന് പോലും ഒരു അടുക്കളയുടെ മണം .

രണ്ടു പതിറ്റാണ്ട് കാലമായിട്ട് ആ ശരീരം ഒരു ഹോട്ടൽ 
അടുക്കളയെ ആവാഹിക്കുകയാണ്. 
ഒരേ മുതലാളി,ഒരേയിടം,ഒരേ അടുപ്പ്,ഒരേ പാത്രങ്ങൾ, ഒരേ വാതിലുകൾ,ഒരേ കട്ടിൽ, ഒരേ മുറി,ഒരേ വേതനം,ഒന്നിനും മാറ്റങ്ങളില്ലാതെ ...............

ചുളിവുകൾ വീണ ആ ശരീരം ആ കഥ എന്നോട് പറഞ്ഞു തുടങ്ങി,

പുറത്തുള്ള വെളിച്ചം പോലും അരോചകമായി എനിക്ക് അനുഭവപ്പെട്ട് തുടങ്ങിയത് ഞാനറിയാതെയായിരുന്നു. ജോലി കഴിഞ്ഞാൽ മൂടി പുതച്ച് കിടക്കാനാണ് എനിക്കേറെയിഷ്ട്ടം. 
ഒരു ദിവസം പോലും ഒഴിവില്ലാത്ത ജോലി അത് കൊണ്ട് തന്നെ മനസ്സ് മുരടിച്ചു പോയ ഒരു ജന്മമാണ് എന്റെത് 

ആ കണ്ണുകൾ പുറത്തുനിന്നും ഇരച്ചുകയറുന്ന വെട്ടത്തിൽ മുഴുവനും തുറക്കാനാവാതെ പ്രയാസപ്പെടുന്നതായി എനിക്ക് തോന്നി .ഇടക്ക് ഇടക്ക്കണ്ണടയൂരി കണ്ണുകൾ തുടച്ച് അദ്ദേഹം വിണ്ടും പറയാൻ തുടങ്ങി.
അന്നേരം ഈന്തപ്പനയോലകളെയും,റോഡിനു ഇരുവശങ്ങളിലും കത്രിച്ചു അലങ്കരിച്ച് നിറുത്തിയ ചെടികളെയും പിന്നോട്ട് പിന്നോട്ട് പായിച്ചു കൊണ്ട് ബസ്സ്‌ മുന്നോട്ട് മുന്നോട്ട് കുതിച്ചു കൊണ്ടിരിന്നു .....

ഒരു ഇടവേളക്ക് ശേഷം അയാൾ എന്നോട് ചോദിച്ചു നിന്റെ പേരന്താണ്? ഒട്ടും മടിക്കാതെ ഞാൻ എന്റെ പേര് പറഞ്ഞു. പിന്നെ പിന്നെ എന്റെ പേര് വിളിച്ചു കൊണ്ടായിരുന്നു അയാൾ പറഞ്ഞു തുടങ്ങി 

എടാ മുസ്തു ഞാൻ 
ചൂഷണത്തിനു ഇരയായിട്ടുണ്ട് എനിക്കറിയാമത്. മനുഷ്യാവകാശ ലംഘനത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്ഞാൻ എനിക്കൊട്ടും വിഷമമില്ല ,നമ്മൾ എത്ര നിസ്സാരമാണ് .
ഒരു ഉന്നക്കുരുവിന്റെ ശക്തിപോലും നമ്മുക്ക് ഇല്ല.
നീ ശ്രദ്ധിച്ചിട്ടുണ്ടോ ? നിനക്കറിയുമോ ഉന്നക്കുരുവിൽ നിന്നും മുള പ്പൊട്ടി വരുന്ന വേരുകൾ എത്ര ദുർഭലമാണ് നമ്മുടെ നഖം തട്ടിയാൽ ഉടഞ്ഞു പോകുന്ന ആ വേരുകൾ ഭുമിയെ തുളച്ച് ആഴ്ന്നിറങ്ങി പോകുന്നത് നീ കണ്ടിട്ടില്ലേ ? എന്നാൽ നിനക്കാകുമോ നിന്റെ ചൂണ്ട വിരലിനെ ഒന്ന് ഭൂമിയിലേക്ക് തുളച്ച് കയറ്റാൻ ഒരിക്കലുമാവില്ല ,ശ്രമം പരാജയമാകും അസ്സഹ്യമായ വേദനയും നിനക്ക് അനുഭവപ്പെടും...
മനുഷ്യൻ ഉന്നക്കുരുവിന്നു മുന്നിൽ തോൽക്കുന്നു ..

ഇത്രയും പറഞ്ഞ് അയാൾ ഒന്ന് നിറുത്തി. 
പിന്നെ അയാൾ എന്നെ നോക്കി. അപ്പോൾ ആ കണ്ണുകളിൽ നിന്നും ഒരു പ്രകാശം എന്നിലേക്ക് കുടിയേറിയത് പോലെ. അയാൾ കണ്ണടയൂരി തുടച്ച്കൊണ്ട് വീണ്ടും തിരികെ മൂക്കിനുമുകളിൽ തിരികി വെച്ചു .അപ്പോൾ ബസ്സ്‌ ഒരു അരുവിക്ക്‌ മുകളിലൂടെ കടന്ന് പോകുന്നൊരു ചെറിയ പാലം കടക്കുകയായിരുന്നു,
നിയന്ത്രണം വിട്ട് പാഞ്ഞുവന്നൊരു കാറ്റ് ബസ്സിനകത്ത് വന്നുകൂടി കൂട് കൂട്ടുന്നത് ഞാൻ അറിഞ്ഞിരിന്നു അന്നേരം ..

അദ്ദേഹം വീണ്ടും പറഞ്ഞു തുടങ്ങി 

1 comment:

  1. ഉന്നക്കുരുവിൽ നിന്നും മുള പ്പൊട്ടി വരുന്ന വേരുകൾ എത്ര ദുർഭലമാണ് നമ്മുടെ നഖം തട്ടിയാൽ ഉടഞ്ഞു പോകുന്ന ആ വേരുകൾ ഭുമിയെ തുളച്ച് ആഴ്ന്നിറങ്ങി പോകുന്നത് നീ കണ്ടിട്ടില്ലേ ? എന്നാൽ നിനക്കാകുമോ നിന്റെ ചൂണ്ട വിരലിനെ ഒന്ന് ഭൂമിയിലേക്ക് തുളച്ച് കയറ്റാൻ ഒരിക്കലുമാവില്ല ,ശ്രമം പരാജയമാകും അസ്സഹ്യമായ വേദനയും നിനക്ക് അനുഭവപ്പെടും...
    മനുഷ്യൻ ഉന്നക്കുരുവിന്നു മുന്നിൽ തോൽക്കുന്നു ..

    ഗ്രേറ്റ്

    ReplyDelete