Thursday, May 29, 2014

അപ്പന് നേരിയ പനി വന്നു. 
അതൊരു ത്രി സന്ധ്യാനേരത്തായിരുന്നു. 
ശരീരം ചുട്ട് പഴുക്കാൻ തുടങ്ങി. 
അതൊരു ത്രി സന്ധ്യാ നേരത്തായിരുന്നു. 
രോഗം മൂർച്ഛിച്ച് കിടപ്പിലായി. 
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു. 
അപ്പന് കഞ്ഞി വേണമോ എന്ന് ചോദിച്ചു. 
വേണമെന്ന് മെല്ലെ തലയാട്ടി.
താങ്ങി ചുമലിൽ കിടത്തി കഞ്ഞി കൊടുത്തു. 
അന്നേരം അപ്പന്റെ ഇരു കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ കവിളിലൂടെ താഴേക്ക് ഒലിച്ചിറങ്ങി. 
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
അപ്പൻ ശ്വാസം ആഞ്ഞ് ആഞ്ഞ് വലിക്കാൻ തുടങ്ങി.
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
ബന്ധക്കാരിൽ ചിലർ ഉറക്കമിളയ്ക്കാൻ
തറവാട്ടിലേക്ക് വന്നു തുടങ്ങി.
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
അപ്പൻ എല്ലാവരെയും ഒന്ന് തുറിച്ചു നോക്കി.
അപ്പന്റെ ശ്വാസോഛാസ്വം നിലച്ചു.
അതും ഒരു ത്രിസന്ധ്യാ നേരത്തായിരുന്നു .
ഓരോർത്തരും സ്വന്തം വിചാരങ്ങളുമായി ഉമ്മറത്ത്‌ നിശബ്ദമായിരുന്നു.
സ്വപ്നങ്ങളല്ലാം തകർന്നു ജീവിക്കുന്ന ഒരു ശവം പോലെ
അപ്പന്റെ മൃതശരീരത്തിനടുത്തേക്ക്‌ വേച്ചു വേച്ചു അവൻ നടന്നു.
മനസ്സ് കൊണ്ട് അന്ത്യാപചാരങ്ങളർപ്പിച്ച്‌ വീട്ടിൽ നിന്നും ഇറങ്ങി നടന്നു.
ലക്ഷ്യം കാണാത്ത ഒരു യാത്രയിലേക്ക്

1 comment:

  1. ജീവനും മരണവും രേഖപ്പെടുത്തപ്പെട്ടിരിയ്ക്കുന്നുവല്ലോ

    ReplyDelete