Wednesday, January 2, 2013

പാട വരമ്പിലൂടെ
കഞ്ഞി കലവുമായി
അപ്പനെ തേടി പോകവെ
അപ്പനും , മൂരികളും ,
അവരുടെ
പതിനൊന്നു  കാലുകളും
മുപ്പത്തിമൂവായിരം വട്ടം
വ്രത്തം വരക്കുന്നത്
ഞാന്‍ കണ്ടിട്ടുണ്ടു...

തോട് വരമ്പിലെ
കൈതോല തണലിലിരുന്ന്
അപ്പന്‍ കടിച്ച് വെച്ച
കാന്താരി മുളകും,
ബാക്കി വെച്ച
കഞ്ഞിയും, പ്ലാവിലകൂട്ടി _
കുടിക്കവെ വെള്ളകൊക്കുകള്‍
അപ്പനു പിന്നാലെ നടക്കുന്നതും
ഞാന്‍ കണ്ടിട്ടുണ്ടു ....

ആ ഓര്‍മകള്‍
വീണ് ഉടഞൊരു മണ്‍ 
പാത്രത്തില്‍ ഞാനിന്നും സൂക്ഷിക്കുന്നു 

No comments:

Post a Comment