Wednesday, January 29, 2014





ഒരു കൈ അബദ്ധം

.......................................
അന്ന് വൈകുന്നേരം കുളിരുളള ചൂള കാറ്റ് വീശികൊണ്ടിരുന്നു.
മഴക്കുള്ള ഒരുക്കത്തിനെന്നോണം ആകാശം കാർമേഘങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു.അവയൊന്നും ഗൗനിക്കാതെ പതിവ് പോലെയുള്ള നടത്തത്തിനു ഞാനിറങ്ങി.... 

റോഡിനു ഇരുവശത്തും കത്രിച്ച് അലങ്കരിച്ചു നിറുത്തിയ ചെടികൾക്കിടയിലൂടെ നടക്കാൻ പാകത്തിൽ കട്ടകൾ പാകിയ നടപ്പാതയിലൂടെ കൈകൾ ആഞ്ഞ് വീശി കൊണ്ട് നടക്കവെ_

എന്റെ ചെരിപ്പടികൾക്കൊപ്പം വയസ്സറിയിച്ച കൗമാരക്കാരിക്കാരികളായ ഈന്തപ്പനകൾ ഒപ്പന പാടുമ്പോൾ മന്ദഗമനമേറ്റ ചെടി ശിഖിരങ്ങൾ പരസ്പരം ചെരിഞ്ഞാടി കൊണ്ട് നൃത്തം വെക്കുന്നുണ്ടായിരുന്നു..

നടപ്പാതയുടെ ഒരറ്റം വരെ സഞ്ചരിച്ച് തിരികെ നടക്കുമ്പോൾ കയററ്റ കപ്പിയും,പാട്ടയും കിണറിലേക്ക് പതിക്കുന്ന പോലെ ഒരു വാഹനം വിദൂരതയിൽ നിന്നും ചീറി പാഞ്ഞ് വന്ന് വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത എന്തോ ഒന്നിനെ തട്ടി തെറിപ്പിച്ചു കൊണ്ട് റോഡിലൂടെ കടന്നു പോകുന്നത് കാണുന്നുണ്ടായിരുന്നു..

അത് എന്താണെന്ന് ചിന്തിക്കാനൊരുങ്ങുന്നതിന്റെ മുന്നേ
ആ വണ്ടിയുടെ മുഴക്കം അകലങ്ങളിൽ അലിഞ്ഞ് അലിഞ്ഞ് നേർത്ത് ഇല്ലാതാകുമ്പോൾ എന്റെ അധരങ്ങൾ യാന്ത്രികമായി വക്രിച്ചു ഉരുവിട്ട് പോയത് മറ്റൊന്നുമല്ലായിരുന്നു "എന്തൊരു മരണപോക്കാണതിന്ന് ചോര തിളപ്പി .........!

പറഞ്ഞു മുഴുപ്പിക്കും മുന്നേ എന്തോ ഒന്ന് എന്റെ രണ്ട് കലുകൾക്കിടയിലേക്ക് ഓടി കയറി പിണഞ്ഞ് എനിക്ക് മുന്നിൽ പിടഞ്ഞു വീണു.ആ രംഗം കണ്ടു എന്റെ മനസ്സൊന്നു പിടഞ്ഞു. ആദ്യകാഴ്ച്ചയുടെ അഘാതത്തിൽ മുഖം തനിയെയൊന്നു തിരിഞ്ഞു. ആ നേരം എന്റെ കണ്ണുകൾ പെടുന്നനെ ഒന്ന് മങ്ങി തെളിഞ്ഞു.....

രണ്ടു കണ്ണുകളും പുറത്തേക്കു ഉന്തി, പിടലി ഞെരമ്പുകൾ തുറിച്ച് ചെവിയിലൂടെയും,മൂക്കിലൂടെയും രക്തം ഒലിച്ചിറങ്ങുന്നൊരു പൂച്ചയായിരുന്നത്..

മരണ വെപ്രാളത്താൽ പിടയുന്ന പൂച്ചയുടെ വായിൽ നിന്നും പതയും,നുരയും,രക്തവും മിശ്രിതം ചേർന്ന് ആറ്റി കുറുക്കിയ കുറി അരി കഞ്ഞി പോലെ നിമിഷ നേരം കൊണ്ട് ആ നടപ്പാതയിൽ തളം കെട്ടി തുടങ്ങി..

നിറകണ്ണുകളോടെ പൂച്ചക്കരികിൽ ഞാനിരുന്നു. പിടഞ്ഞു തീരുന്ന പൂച്ച പിൻ കാലുകൾ കൊണ്ട് ചിറ മാന്തുമ്പോഴെല്ലാം തൊട്ടരികിലുള്ള പഴയ മരത്തടികൾ കൂട്ടിയിട്ട പൊളിഞ്ഞ് വീഴാറായ പുരാതന ഷെഡിലേക്ക് തല തിരിക്കുന്നത് പലവട്ടം ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.....

അവസാനം കാലുകൾ കൂട്ടി പിണച്ചു മൂരി വലിഞ്ഞു ശ്വാസം പുറത്തേക്ക് തള്ളി നിശ്ചലമാകുമ്പോൾ പൂച്ച തലതിരിഞ്ഞു കിടന്നതും മരത്തടികൾ കൂട്ടിയിട്ട പുരാതന ഷെഡിലേക്ക് തന്നെയായിരുന്നു.

പുറത്തേക്കുന്തിയ ബീഭത്സമമായ കണ്ണുകൾ തറച്ചു നിന്നതും ആ ഭാഗത്തേക്ക് തന്നെ.. അസ്വഭാവികമായി എനിക്കൊന്നും അന്നേരം തോന്നിയില്ല. തോന്നേണ്ട അവശ്യവുമില്ലല്ലോ
മരണ പെപ്രാളമായ സംഭ്രമങ്ങളായെ ഞാൻ കരുതി യുള്ളൂ..

പക്ഷെ

അകിടിൽ പാല് നിറഞ്ഞു തൂങ്ങിയ ചേതനയറ്റ പൂച്ചയെ ദുരന്തത്തിന്റെ അസ്വസ്ഥതയോടെയും സങ്കടത്തോടെയും ആ മരത്തടികൾ കൂട്ടിയിട്ട പുരാതന ഷെഡിനരികിലേക്ക് മാറ്റി കിടത്തുമ്പോൾ എന്റെ കണ്ണുകൾ മരത്തടികളുടെ ചെരുവിലേക്കൊന്ന് പാളിച്ചെന്നു.

ആ കാഴ്ച്ച കണ്ട നിമിഷം ഒരു നിശ്ചലത എന്നിലേക്ക് പാഞ്ഞു കയറി. എന്റെ സകല ഇന്ദ്രിയങ്ങളെയും അതൊരു നിമിഷം അനാവരണം ചെയ്തു നിന്നു...

കണ്ണുകൾ കീറാത്ത മൂന്ന് പൂച്ച കുഞ്ഞുങ്ങൾ അമ്മയുടെ മണം പിടിച്ചിട്ടെന്ന വണ്ണം തല ഉയർത്തുന്ന ദയനീയമായ രംഗം..

ഞാൻ കരയുകയായിരുന്നു ആകാശത്തേക്ക് വിരൽ ചൂണ്ടി പരിസരം മറന്നു ദൈവത്തോട് കലഹിച്ചു കൊണ്ട് വീണ്ടും വീണ്ടും കരഞ്ഞു ചോദിച്ചു
എന്തിനാണ് ഈ ദുർവിധി മിണ്ടാ പ്രാണികളോട് ? നീ ക്രൂരനായി മാറിയോ ?മറുവടി ഇല്ലാതെ
ദൈവം മൗനം പാലിച്ചപ്പോൾ ഒരു ഉൾപ്രേരണ എന്നിലേക്ക് പ്രഹരിച്ചു....

അതെ ദൈവത്തിനു ഒരു കൈ അബദ്ധം പറ്റിയിരിക്കുന്നു.

നനവാർന്ന കണ്ണുകളോടെ പൂവിതൾ പോലെയുള്ള പൂച്ച കുഞ്ഞുങ്ങളുമായി റൂമിലേക്ക് നടക്കുമ്പോൾ

മനുഷ്യരുടെ എത്രയോ അബദ്ധങ്ങൾ ക്ഷമിക്കുന്ന നാഥനോട് ഈ അടിയനും ഇന്ന് ക്ഷമിച്ചിരിക്കുന്നു..
ആ പൂച്ചകൾ ഇന്ന് സ്വന്തമായി ആഹാരം തേടി നടക്കാൻ പ്രാപ്തരായി കഴിഞ്ഞിരിക്കുന്നു....{musthu urpayi} 

3 comments:

  1. നന്മയുള്ള കുറിപ്പ്

    ReplyDelete
  2. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാവൂ.. ദൈവത്തെ പഴി പറഞ്ഞത് ഇഷ്ടമായില്ല. അതും ദൈവം നല്‍കിയ ആയുസ്സും ആരോഗ്യവും, ബുദ്ധിയും ഒക്കെ ഉപയോഗിച്ചുകൊണ്ട്...

    ReplyDelete